പ്രകൃതി ചികിത്സകൻ.ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്റ്റ് വിവാദമാകുന്നു. വടക്കാഞ്ചേരിയുടെ അറസ്റ്റ് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ആരോഗ്യ പ്രവർത്തകരുടെ ദേശീയ നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ. ഡോക്ടർ. ബിനായക് സെൻ,രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഒരു വ്യക്തിയെ ഇതിന് മുന്‍പ് നിങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ എന്നെ നോക്കിയാല്‍ മതിയെന്നും ബിനായക് സെന്‍ പറഞ്ഞു.
ചണ്ഡീഗഡ്ഡില്‍ മാവോയിസ്റ്റുകളെ സഹായിച്ചെന്നും നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നെന്നും ആരോപിച്ച് 2010 ല്‍ ചണ്ഡീഗഡിലെ ലോവര്‍ കോടതിയാണ് എനിക്കെതിരായി രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.തുടര്‍ന്ന് കോടതി എനിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാല്‍ ജീവപര്യന്തം തടവ് പോരെന്നും വധശിക്ഷ നല്‍കണമെന്നും കാണിച്ച് സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഞാന്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. എന്തുകൊണ്ട് എനിക്ക്് ജാമ്യം നിഷേധിച്ചെന്ന് വ്യക്തമാക്കി 147 പേജുള്ള ഒരു ഓര്‍ഡര്‍ പുറത്തുവിടുകയും ചെയ്തു. പിന്നീട് സുപ്രീം കോടതിയെ സമപീക്കേണ്ടി വന്നു എനിക്ക് ജാമ്യം ലഭിക്കാന്‍
ഇന്ന് മൾട്ടിനാഷണൽ കമ്പനികളുടെ മരുന്നു പരീക്ഷണത്തിന്റെ വെറും ഇരകളാണ് ഇന്ത്യയെപ്പോലുള്ള നിയോകോളോണിയൽ രാജ്യങ്ങളിലെ ജനങ്ങൾ. പല മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെയും മുഖ്യ വരുമാനം തന്നെ മരുന്നു പരീക്ഷണം രോഗികളറിയാതെ നടത്തി കൊടുക്കുക എന്നതാണ്. എന്നാൽ ആരോഗ്യ വകുപ്പു തന്നെ എലിപ്പനി പ്രതിരോധ മരുന്ന് എന്ന പേരിൽ മലേറിയയുടെ പ്രിവന്റീവ് ആയ ഡോക്സി സൈക്ലിൻ എലിപ്പനിക്കുള്ള പ്രിവന്റീവായി വ്യാപകമായി വിതരണം ചെയ്ത് അതിന്റെ വ്യാപക റിസൾട്ട് ശേഖരിക്കാൻ തുനിനിറങ്ങിപ്പോൾ ഇതിന്റെ പാർശ്വഫലങ്ങൾ സോഷ്യൽ മീഡിയയിലൂടെ തുറന്നു കാട്ടി എന്ന ഒറ്റ കാരണത്താൽ ജേക്കബ്ബ് വടക്കാഞ്ചേരിയെ അന്യായമായി തടങ്കലിൽ വച്ചിരിക്കുന്നത് ദുരൂഹവും.അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ്. ആർക്കു വേണ്ടി ആണ് ഈ അറസ്റ്റ് എന്ന് വ്യക്തമാണ്.
ഡോ. ബിനായക് സെൻ നെ കൂടാതെ ഡൽഹി.സെൻറ് സ്റ്റീഫൻസിലെ പീഡിയാട്രിക്സ് പ്രൊഫസറും IMA നാഷണൽ സബ് കമ്മിറ്റി ഓൺ ഇമ്മ്യൂണൈസേഷന്റെ ഭാരവാഹിയുമായിരുന്ന ഡോ.ജേക്കബ് പുളിയേൽ,ദേശീയ നേതാക്കളായ മേധാ പട്കർ,സ്വാമി അനിവേശ്, അരുണാ റോയ്,എന്നിവരും അറസ്റ്റിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

കേരളത്തിൽ നിന്നും മുൻ മുഖ്യമന്ത്രിയും CPM ന്റെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നേതാവുമായ VS അച്യുതാനന്ദൻ,ജസ്റ്റിസ് .PK ഷംസുദ്ദീൻ, ജീവിച്ചിരിക്കുന്ന രക്തസാക്ഷി.സഖാവ് സൈമൺ ബ്രിട്ടോEx MLA,മനുഷ്യാവകാശ പ്രവർത്തകൻ. അഡ്വ. PA പൗരൻ, ടി.ടി.ശ്രീകുമാർ, അഡ്വ.ഡി.ബി.ബിനു, പ്രശസ്ത ശാസ്ത്രജ്ഞൻ.ഡോ. VS വിജയൻ,പ്രൊഫ: കൽപ്പറ്റ നാരായണൻ,വിവിധ ഗാന്ധിയൻ പ്രസ്ഥാനങ്ങൾ, പരിസ്ഥിതി പ്രവർത്തകരായ C R നീല കണ്ഠൻ,പ്രൊ.MP മത്തായി, എം.എൻ.ഗിരി, പുരുഷൻ ഏലൂർ, കർഷക സംഘടനകൾ,ഗാന്ധിയൻ സംഘടനകൾ, മനുഷ്യാവകാശ സംഘടനകൾ, ഗാന്ധി പീസ് ഫൗണ്ടേഷൻ,ടോമി മാത്യു,അശോക് കുമാർ വിജയൻ,KP ഇലിയാസ്,എൽദോ പച്ചിലക്കാടൻ,ചലച്ചിത്ര താരം. മിനോൺ,പ്രകൃതി കൃഷി പ്രചാരകനുംSFl മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ K M ഹിലാൽ ,തുടങ്ങി നിരവധി പേരാണ്,ജേക്കബ് വടക്കാഞ്ചേരിയെ അറസ്റ്റ് ചെയ്തതിനെതിരേ രംഗത്ത് വന്നിട്ടുള്ളത്.
മുൻ.ആരോഗ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവുമായ VM സുധീരൻ അടക്കമുള്ള പ്രമുഖർ ജയിലിലെത്തി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.അതിനിടെ ജയിലിൽ 10 ദിവസമായി നിരാഹാര സമരം തുടരുന്ന ജേക്കബ് വടക്കാഞ്ചേരിയുടെ ആരോഗ്യനില വഷളായിരിക്കുകയാണ്.
പ്രതിരോധ മരുന്നെന്ന വ്യാജേന വിതരണം ചെയ്ത ഡോക്സിസൈക്ലിൻ 20 ലധികം ദൂഷ്യ ഫലമുള്ള ആന്റിബയോട്ടിക്ക് ആണ്. ഖജനാവിലെ പണം മരുന്ന് കമ്പനികൾക്ക് നൽകി ആ മരുന്ന് വാങ്ങിക്കൂട്ടിയത് വൻ അഴിമതിയാണ്. ടെണ്ടർ നടപടികളൊന്നും കൂടാതെ നടത്താൻ കഴിയുന്ന മരുന്ന് പർച്ചേസിംഗ് നിയമ നടപടികളെ ഭയപ്പെടാതെ നടത്താൻ കഴിയുന്ന അഴിമതിയാണ്. സാദാ ഡോക്ടർമാർക്ക് പോലും വലിയ കമ്മീഷൻ നൽകി കച്ചവടമുറപ്പിക്കുന്ന മരുന്ന് ലോബി ഈ ഇടപാടുകൾക്ക് കമ്മീഷൻ നൽകിയില്ലെന്ന് വിശ്വസിക്കാൻ അരിയാഹാരം കഴിക്കുന്ന ആർക്കും കഴിയില്ല. കമ്മീഷൻ കൈപ്പറ്റിയത് മന്ത്രിയാണോ, അരോഗ്യ വകുപ്പ് മേധാവികളാണോ, മറ്റ് ഇടനിലക്കാരാണോ എന്ന് അന്വേഷിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.