Thu. Sep 17th, 2026

തിരുവനന്തപുരം: റെയ്ഡിന്റെ പേരില്‍ റിപോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് ഡസ്‌കില്‍ കയറി മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങുകയും വാര്‍ത്താ പ്രക്ഷേപണം തടസ്സപ്പെടുത്തുകയും ചെയ്ത കേരളാ പോലീസിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മാധ്യമങ്ങള്‍ക്ക് നേരെ നടന്ന ഈ കടന്നാക്രമണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന നിന്ദ്യമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതിരാവിലെയാണ് ചാനലിന്റെ കൊച്ചിയിലെ ന്യൂസ് ഡസ്‌കില്‍ ഒരു സംഘം പോലീസുകാര്‍ കയറി മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചു വാങ്ങിയത്. ഒന്നര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസ് മാധ്യമപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. അടിയന്തിരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന അതിക്രമമാണിതെന്നും പിണറായി കുറ്റപ്പെടുത്തി.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ഡല്‍ഹിയിലും മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്നതിന് സമാനമായ അക്രമമാണ് സംസ്ഥാനത്തും നടന്നിരിക്കുന്നത്. മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് പിണറായി വ്യക്തമാക്കി.



 

Leave a Reply