കിളിമാനൂരിൽ റേഡിയോ ജോക്കി രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് ഗള്‍ഫിലുള്ള പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവെന്നു സൂചന. പ്രതികളെക്കുറിച്ചു പോലീസിനു നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രാജേഷിന്റെ മൊെബെല്‍ ഫോണും വാട്‌സാപ്പ് സന്ദേശങ്ങളും പരിശോധിച്ചതില്‍ നിന്നാണു പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സ്വകാര്യ എഫ്.എം. സ്‌റ്റേഷനിലെ മുന്‍ റേഡിയോ ജോക്കിയും നാടന്‍ പാട്ടു കലാകാരനും സൗണ്ട് റെക്കോഡിസ്റ്റുമായ രാജേഷിനെ കിളിമാനൂര്‍ മടവൂരിലുള്ള സ്വന്തം സ്റ്റുഡിയോയില്‍ വച്ചാണ് മൂന്നംഗസംഘം വെട്ടിക്കൊന്നത്.
ആക്രമണസമയത്ത് ഖത്തറിലുള്ള ഈ പെണ്‍സുഹൃത്തുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണിലൂടെ രാജേഷിന്റെ നിലവിളി ഈ സ്ത്രീ കേട്ടിരുന്നുവെന്നാണു െസെബര്‍ സെല്ലിന്റെ പരിശോധനയിലൂടെ അന്വേഷണസംഘത്തിന് മനസിലായത്. ഈ സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്‌നമാണു കൊലപാതകം എന്ന തരത്തിലാണു രാജേഷിന്റെ സുഹൃത്തുക്കളുടേയും മൊഴി. ഖത്തറില്‍ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് രാജേഷ് ഈ സ്ത്രീയുമായി പരിചയത്തിലാവുന്നത്. വിവാഹിതനായ രാജേഷിന്റെ ഭാര്യ രോഹിണി ഏഴുമാസം ഗര്‍ഭിണിയാണ്.
രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനും വെട്ടേറ്റിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കുട്ടനെയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവസ്ഥലത്തുകൂടി പലതവണ കടന്നുപോയ ചുവന്ന സ്വിഫ്റ്റ് കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍നിന്നും ലഭിച്ചിട്ടുണ്ട്. കാറിന്റെ നമ്പര്‍ വ്യാജമാണെന്ന നിലപാടിലാണു പോലീസ്. രാജേഷിനെ വിളിച്ച അജ്ഞാത ഫോണ്‍നമ്പരുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങുന്നുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മടവൂരിലെ രാജേഷിന്റെ മെട്രോ സ്റ്റുഡിയോയിലിട്ട് മൂന്നംഗസംഘം വടിവാളിനു വെട്ടിയത്. പോലീസെത്തി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ രാജേഷിനു ജീവനുണ്ടായിരുന്നു.അന്വേഷണത്തിനു മൂന്ന് പ്രത്യേക സംഘങ്ങളെയാണു നിയോഗിച്ചിട്ടുള്ളത്.