Wed. Apr 17th, 2024

കവരത്തി: ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യത കല്പിക്കപ്പെടാൻ കാരണമായ കോടതി വിധി കേരള ഹൈക്കോടതി റദ്ദാക്കിയിട്ടും ലോക്സഭയിൽ പ്രവേശിക്കാനാകാതെ ലക്ഷദ്വീപ് എം പിയായിരുന്ന മുഹമ്മദ് ഫൈസൽ. ഹൈക്കോടതി രണ്ട് മാസം മുമ്പ് വിധി റദ്ദാക്കിയിരുന്നു. ഇതുവരെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫൈസൽ സുപ്രീം കോടതിയെ സമീപിക്കും.


മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചതിനെ തുടർന്ന് സഭാംഗത്വം നഷ്ടപ്പെട്ട രാഹുൽ ഗാന്ധിയുടെ വിഷയം വലിയ ചർച്ചയായ വേളയിലാണ് ഫൈസലിൻ്റെ നീക്കം. അയോഗ്യത സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ഫൈസൽ ലോക്‌സഭാ സെക്രട്ടേറിയറ്റിന് കത്തു നൽകി. എന്നാൽ അയോഗ്യത പിൻവലിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇതുവരെ ഉത്തരവിറക്കിയില്ല. കോടതിവിധി പ്രകാരമുള്ള അയോഗ്യത ആ ഉത്തരവ് റദ്ദാകുന്നതോടെ ഇല്ലാതാകുമെങ്കിലും സ്പീക്കറുടെ എക്സിക്യൂട്ടീവ് ഉത്തരവാണ് ഫൈസലിന് വിനയായത്.