തിരുവനന്തപുരം: വീട്ടമ്മമാർക്കുള്ള പെൻഷൻ കേരളത്തിൽ വൈകാതെ നടപ്പാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇപ്പോൾ നടപ്പാക്കാത്തത്. പെൻഷന്റെ പണമല്ല പ്രശ്നം, അംഗീകാരം ആണെന്നും അദ്ദേഹം വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നുവർഷം കൊണ്ട് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളം ദത്തെടുക്കുന്നത് അംബാനിയെയോ അദാനിയെയോ അല്ല, ദരിദ്രകുടുംബങ്ങളെ ആണ്. കെ റെയിലിനെ സംഘം ചേർന്ന് തകർക്കാൻ ശ്രമിച്ചു. ജാഥയ്ക്ക് എതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല. ജനങ്ങൾക്ക് ഒപ്പം നിന്ന് മുന്നോട്ടു പോയി. ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ല. അല്ലെങ്കിൽ അവർ വരുമോ എന്നും എം,വി. ഗോവിന്ദൻ ചോദിച്ചു.
പിണറായിയെ പ്രതിപക്ഷം വ്യക്തിപരമായി ആക്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാംതവണയും പിണറായി സർക്കാർ അധികാരത്തിൽ വരാതിരിക്കാനാണ് വികസന പ്രവർത്തനങ്ങളെയെല്ലാം യു.ഡി.എഫ് തടയുന്നതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.