Fri. Apr 26th, 2024

കോഴിക്കോട് പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. യുവാവിന്റെ കാലുകളില്‍ ഉരഞ്ഞ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

റിപ്പോര്‍ട്ടില്‍ കൂചുതല്‍ വ്യക്തത വരുത്തുന്നതിനായി അന്വേഷണ സംഘം ഫൊറന്‍സിക് സര്‍ജനെ നേരിട്ട് കാണും. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. മേപ്പയൂരില്‍നിന്ന് കാണാതായ ദീപക്കിന്റെ മൃതദേഹം എന്നു തെറ്റിദ്ധരിച്ച് ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നു. അതിനാല്‍ റീ പോസ്റ്റുമോര്‍ട്ടം നടത്താനും സാധിക്കില്ല.
സംശയത്തെ തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് മരിച്ചത് ഇര്‍ഷാദാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം ഇര്‍ഷാദിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. വടകര ആര്‍ ഡി ഒയുടെ നേൃത്വത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്. കേസിലെ മുഖ്യ പ്രതികളെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.

കേരള പോലീസിന്റെ അഭ്യര്‍ത്ഥന കേന്ദ്ര ആഭ്യന്തര വകുപ്പ് സിബിഐയ്ക്ക് കൈമാറും. ദുബായില്‍ നിന്ന് കേരളത്തില്‍ എത്തിയ സ്വാലിഹിന്റെ നേതൃത്വത്തിലാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്വാലിഹിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

BEST SELLERS