തുട കാണിച്ച് വികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് രാധാകൃഷണ മേനോൻ എന്നയാൾ നൽകിയ കേസിൽ റിമാൻഡിൽ കഴിയുന്ന രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പോലീസിന്റെ അപേക്ഷ തള്ളിയത്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യമാണ് കോടതി തള്ളിയത്.
രഹനയെ ചോദ്യം ചെയ്യാനും തെളിവെടുക്കാനും വേണ്ടത്ര സമയം പൊലീസിനുണ്ടായിരുന്നിട്ടും അത് ചെയ്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം രഹനയുടെ ജാമ്യാപേക്ഷ നാളെ സിജെഎം കോടതിയിൽ സമർപ്പിക്കുമെന്ന് രഹനയുടെ അഭിഭാഷകൻ അരുൺദാസ് അറിയിച്ചു. ജില്ലാ കോടതിയിൽ പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ നിലനിൽക്കുന്നതിനാലായിരുന്നു കീഴ്ക്കോടതിയ്ക്ക് ജാമ്യാപേക്ഷ പരിഗണിക്കാനാവാതിരുന്നത്. മാറിയ സാഹചര്യത്തിൽ വീണ്ടും ജാമ്യത്തിനായി അപേക്ഷ ൽകുമെന്നും അരുൺദാസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് പൊലീസ് മജിസ്‌ട്രേറ്റ് കോടതിയിലും അപേക്ഷ നല്‍കിയിരുന്നു.രഹ്‌നയെ പ്രദര്‍ശന വസ്തുവാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി കഴിഞ്ഞ ദിവസം ജയിലില്‍ വെച്ച് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ അനുവദിച്ചിരുന്നു.
എന്നാല്‍,ഈ വിധിക്കെതിരെ പൊലീസ് വീണ്ടും അപ്പീല്‍ നല്‍കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹ്‌ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്.
നവംബര്‍ 27 ന്, പത്തനംതിട്ട പൊലീസാണ് രഹ്‌നയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹ്‌ന ഫാത്തിമ ഫേസ്ബുക്കിലിട്ട തുടയുടെ ഭാഗങ്ങൾ കാണുന്ന ഫോട്ടൊക്കെതിരെ ബിജെപിനേതാവ് രാധാകൃഷ്ണ മേനോൻ കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു ഈ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.