Thu. Mar 28th, 2024

കോടഞ്ചേരിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു മരിച്ച ജ്യോത്സനയുടെ വീടിനു നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ കല്ലെറിഞ്ഞെന്നാണ് ജോസ്ന പറയുന്നത്.

താമരശേരിയിലെ ജോസ്നയും കുടുംബവും താമസിക്കുന്ന വാടക വീടിന് നേരെയാണ് കല്ലേറുണ്ടായത്. ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്. ഓടുകള്‍പൊട്ടി കിടപ്പുമുറിയില്‍ വീണെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല.

അതിന് ശേഷവും ഭീഷണിയുണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ സ്വന്തം വീട് വിട്ട് വാടക വീട്ടിലേക്ക് മാറിയത്. സി.പി.എമ്മിന്റെ ഭീഷണിയുള്ളതിനാല്‍ വീട് ഒഴിഞ്ഞ് തരണമെന്ന് വീട്ടുടുമ നേരത്തെ ഇവരോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ന് വൈകീട്ട് ജ്യോത്സ്‌നയെയും കുടുംബത്തെയും കോണ്‍ഗ്രസ്സ് നേതാവ് വി.എം. സുധീരന്‍ സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് ആക്രമണം.