കർത്താവിൻറെ മണവാട്ടിയെ പതിമൂന്ന് തവണ പീഡിപ്പിച്ച കേസില്‍ പ്രതിയും കർത്താവിന്റെ പ്രതിപുരുഷനുമായ ഫ്രാങ്കോ മുളക്കലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോട്ടയം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇനിയുള്ള വാദം കേള്‍ക്കലില്‍ ഫ്രാങ്കോ കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിട്ടു.
കുറ്റപത്രം വായിച്ചു കേള്‍ക്കുന്ന 13ാം തീയതി വരെ കേരളം വിടാന്‍ പാടില്ല എന്ന് കോടതി നിർദ്ദേശിച്ചു. പഴയ ജാമ്യക്കാരെ നിരാകരിച്ച് കോടതി പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് വീണ്ടും ജാമ്യം അനുവദിച്ചത്.
കേസിൽ റിമാൻഡിലായ ഫ്രാങ്കോ നേരത്തെ ജാമ്യത്തില്‍ ഇറങ്ങിയിരുന്നെങ്കിലും വിചാരണ നീട്ടിക്കൊണ്ടുപോകാനായി കോടതിയിൽ ഹാജരാകാതെ ജാമ്യവ്യവസ്ഥ ലംഘിച്ചതോടെ അത് റദ്ധാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുകയോ റിമാന്‍ഡില്‍ വെയ്ക്കുകയോ ചെയ്തിരുന്നില്ല.
കേസിൽനിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമർപ്പിച്ച വിടുതൽ ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ സാഹചര്യത്തിൽ 13ാം തീയതി ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നത് ഒഴിവാക്കാനായി ഇന്ന് അഡ്വാൻസായി വിചാരണ കോടതിയിൽ പുതിയ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു.
https://newsgile.com/2020/08/07/nun-rape-case-bishop-franco-mulakkal-granted-conditional-bail/