ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ മാര്‍ച്ച് ഏഴിന് വാദം. പ്രോസിക്യൂഷന്‍ വാദം അവതരിപ്പിക്കും. മാധ്യമങ്ങള്‍ക്കെതിരെ അപകീര്‍ത്തി കേസ് എടുക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിനെതിരെ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ആരോപോണം ഉന്നയിച്ച് കഴിഞ്ഞ ദിവസം മറ്റൊരു കന്യാസ്ത്രീ രംഗത്തെത്തിയിരുന്നു. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് പൊലീസിന് മൊഴി നല്‍കിയത്.
2015 മുതൽ രണ്ടുവർഷം ഫോൺ ഇൻ പ്രോഗ്രാം തുടർന്ന ഫ്രാങ്കോ ബിഷപ്പ് വീഡിയോ കോളിലൂടെ ബിഷപ്പിൻറെ നഗ്നചിത്രങ്ങൾ അയക്കാറുണ്ടെന്നും തന്റെയും ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും 2017 ൽ മഠത്തില്‍ വെച്ച് കടന്നു പടിച്ചെന്നും ചുംബിച്ചെന്നും മൊഴിയിലുണ്ട്.
2017 ഏപ്രില്‍ മുപ്പതിന് ആണ് കേരളത്തിലെ മഠത്തില്‍ വെച്ച് ബിഷപ് തന്നെ കടന്നു പിടിച്ചെന്ന് കന്യാസ്ത്രീ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്. 2015 മുതല്‍ ബിഷപ് തന്നോട് ഫോണിലൂടെ അസ്ലീല സംഭാഷണം തുടങ്ങിയിരുന്നു. ആദ്യം കോണ്‍വെന്റിലെ ആവശ്യങ്ങള്‍ സംസാരിക്കാനെന്ന പേരിലാണ് ഫോണ്‍വിളി തുടങ്ങിയത്. പതിയെ അത് വീഡിയോ കോള്‍ ആയി മാറി. രാത്രി വൈകി ബിഷപ് വീഡിയോ കോള്‍ വിളിച്ച് ശരീരഭാഗങ്ങള്‍ കാണിക്കും. തന്റെ ശരീര ഭാഗങ്ങളെക്കുറിച്ചും ബിഷപ് വര്‍ണ്ണിക്കാറുണ്ടെന്നും ശരീരം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും കന്യാസ്ത്രീ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
പീഡന കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ നൽകിയ ഹർജിയിൽ പ്രതിഭാഗം വാദം പൂർത്തിയായി. 7 ന് പ്രോസിക്യൂഷൻ മറുപടി പറയും. കഴിഞ്ഞ ദിവസം കുറ്റപത്രത്തിലുള്ള ഒരു കന്യാസ്ത്രീയുടെ മൊഴിപ്പകർപ്പ് പുറത്ത് പോയതിന് എതിരെ പ്രതിഭാഗം ഹർജി നൽകിയിരുന്നു. തുടർന്ന് പ്രതിഭാഗം രഹസ്യവിചാരണ ആവശ്യപ്പെടുകയും കോടതി അംഗീകരിക്കുകയും ചെയ്തു. മാദ്ധ്യമങ്ങൾക്ക് കേസ് വിവരം നൽകുന്നതിൽ നിന്ന് വിലക്കുക, മൊഴിപ്പകർപ്പ് ചോർന്നത് അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയ പ്രതിയുടെ ഹർജിയിലും കോടതി പിന്നീട് വാദം കേൾക്കും.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913