Fri. Mar 29th, 2024

വ്യാജ ബില്ലുണ്ടാക്കി പെരുമ്പാവൂരിലെ ചില പ്ളൈവുഡ് ഫാക്ടറികൾ 130 കോടിയുടെ ചരക്ക് സേവന നികുതി വെട്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശി നിഷാദാണ് പിടിയിലായത്. വെട്ടിപ്പ് നടത്തിയതായി സെൻട്രൽ ജി.എസ്.ടി ഇന്റലിജൻസ് നേരത്തെ കണ്ടെത്തിയിരുന്നു. പേരിനുമാത്രം ജി.എസ്.ടി രജിസ്ട്രേഷനുള്ള ചിലരുടെ ബില്ലുകൾ ഉപയോഗിച്ച് പ്ളൈവുഡ് കയറ്റി അയച്ചാണ് തട്ടിപ്പ് നടത്തിയത്.

ഹൈദരാബാദ്, കോയമ്പത്തൂർ, ബംഗളൂരു, സേലം എന്നിവിടങ്ങളിൽ സെൻട്രൽ ജി.എസ്.ടി ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ പെരുമ്പാവൂരിൽ നിന്നുള്ള ബില്ലുകൾ പിടിച്ചെടുത്തിരുന്നു. ഈ ബില്ലുകൾ ഉപയോഗിച്ച് ജി.എസ്.ടിയിൽ നിന്ന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റെടുത്തെന്നും ബില്ലിൽ പറഞ്ഞ സ്ഥാപനങ്ങളിൽ നിന്നല്ല ചരക്കുകൾ വാങ്ങിയതെന്നും ഈ സ്ഥലങ്ങളിലെ വ്യാപാരികൾ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

ജി.എസ്.ടി രജിസ്ട്രേഷൻ ആവശ്യമില്ലാത്ത ചെറുകിട കമ്പനികൾ നിർമ്മിച്ച പ്ളൈവുഡുകളാണ് വിറ്റത്. പ്ളൈവുഡിന് 18 ശതമാനമാണ് ജി.എസ്.ടി. ഇത് അടയ്ക്കാത്ത ചരക്കുകളുടെ പേരിൽ തുല്യമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അന്യസംസ്ഥാനങ്ങളിലെ വ്യാപാരികൾ എടുത്തതിനാൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് വൻ നഷ്ടമാണുണ്ടായത്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913