Fri. Mar 29th, 2024

അധ്യാപികയുമായുള്ള മകളുടെ സ്വവര്‍ഗ ബന്ധത്തെ എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ രണ്ടു പേരും അറസ്റ്റില്‍. രശ്മി റാണ (21), അധ്യാപിക നിഷ ഗൗതമ എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് ഒമ്പതിനാണ് രശ്മി റാണയുടെ അമ്മ പുഷ്മ ദേവിയെ ഗാസിയാബാദിലെ വീട്ടില്‍ ഇരുമ്പുവടികൊണ്ട് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുഷ്പയുടെ ഭര്‍ത്താവ് സതീഷ് ശര്‍മ്മയാണ് മകളുടെ വഴിവിട്ട പോക്കിനെ കുറിച്ചും ഇതേചൊല്ലി കുടുംബത്തിലുണ്ടാകുന്ന വഴക്കിനെ കുറിച്ചും പോലീസിന് വിവരം നല്‍കിയത്.

ചൊവ്വാഴ്ച ഗാസിയാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് രശ്മിയേയും നിഷയേയും പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ രശ്മി കുറ്റം സമ്മതിച്ചു. തങ്ങളുടെ ബന്ധത്തെ അമ്മ എതിര്‍ത്തിരുന്നുവെന്നും അതിന്റെ പേരില്‍ മര്‍ദ്ദനം പതിവരായിരുന്നുവെന്നും അവര്‍ പറഞ്ഞു.

വഴക്കിനിടെ രശ്മിയും നിഷയും ചേര്‍ന്ന് പുഷപ ദേവിയെ ഇരുമ്പുവടിക്ക് അടിക്കുകയും ഗുരുതരമായി പരുക്കേറ്റ അവര്‍ മരണമടയുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരേയും റിമാന്‍ഡ് ചെയ്തതായി എസ്.പി ആകാശ് തോമര്‍ അറിയിച്ചു.