Thu. Apr 25th, 2024

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ലെന മലയാളത്തില്‍ ചുവടുറപ്പിച്ചിട്ട് ഇരുപതു വര്‍ഷങ്ങള്‍ തികയുന്നു. തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെല്ലാം മനോഹരമായി അഭിനയിക്കുന്ന നടിയാണ് ലെന. അഞ്ച് മിനിറ്റു മാത്രമേ സ്‌ക്രീനില്‍ ഉള്ളുവെങ്കിലും ആ റോളും ഭംഗിയായി ആളെ വെറുപ്പിക്കാതെ ചെയ്യുന്ന നടിയാണ് ലെന. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്.

വിവാഹമോചനത്തിന് ശേഷം ഇനിയൊരു കൂട്ട് വേണ്ടേ എന്നുള്ള ചോദ്യത്തിന് ഇത്തരം കാര്യങ്ങളൊന്നും താന്‍ ചിന്തിക്കാറില്ലെന്നായിരുന്നു ലെനയുടെ മറുപടി. തനിക്ക് ധാരാളം സുഹൃത്തുക്കളുണ്ടെന്നും അത് തന്നെ ധാരാളമെന്നും ലെന പറയുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച പ്രശ്നങ്ങളെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ലെന.

എനിക്ക് വിവാഹത്തില്‍ വിശ്വാസമില്ല. എന്നാലും താന്‍ സ്ഥായിയായൊരു മോസ്‌കോ സ്റ്റാച്ചുവോ ഒന്നും അല്ല. ജീവിതം എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് പ്രവചിക്കാന്‍ പറ്റില്ല, പിന്നെ എന്തിനാണ് ആലോചിച്ച് ടെന്‍ഷനടിക്കുന്നതെന്നുമാണ് ലെനയുടെ ചോദ്യം. ഞാന്‍ എന്റെ ജീവിതം ജീവിക്കുന്നു അതില്‍ ആരും ഇടപെടാറില്ല.

പുറത്തിറങ്ങിയാല്‍ ബിസിനസ് പുതിയ സിനിമ എന്നിവയെക്കുറിച്ചൊക്കെയാണ് എല്ലാവരും പറയാറ്. എന്നും പിന്നിലേക്ക് ചിക്കിചികഞ്ഞ് പോകുന്നവര്‍ ആള്‍ക്കാര്‍ എന്റെ ചുറ്റുവട്ടത്തില്ലെന്നും ലെന പറയുന്നു.ജീവിതത്തില്‍ പല തെറ്റുകളും സംഭവിച്ച് പോയിട്ടുണ്ട്. സ്വന്തം ഇഷ്ടത്തിന് ജീവിക്കുമ്പോള്‍ അത് സാധാരണമാണ്. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. തെറ്റുകളില്‍ നിന്ന് പാഠം പടിക്കാന്‍ ശ്രമിക്കുകയാണെന്നും ലെന അഭിമുഖത്തില്‍ പറയുന്നു.

മതങ്ങളില്‍ തനിക്ക് വിശ്വാസമില്ല എന്നാല്‍ ദൈവത്തില്‍ തനിക്ക് വിശ്വാസമുണ്ട്. എന്റെ അച്ഛന്‍ നായരാണ് അമ്മ കാത്തലിക്കും അനിയത്തി മുസ്ലിമും ഞങ്ങളുടെ ഫാമിലിയില്‍ തന്നെ എല്ലാ മതങ്ങളുമുണ്ട്. എന്നാലും പണ്ട് തൊട്ടേ ഒരു മതത്തിന് പ്രസക്തി ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നും ലെന പറയുന്നു.

കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍, സ്പിരിറ്റ് എന്നീ സിനിമകളില്‍ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷന്‍ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയില്‍ വഴിത്തിരിവുണ്ടായത്.