Thu. Mar 28th, 2024

വീര സവർക്കറുടെ അനുയായിയും മുടിഞ്ഞ ദേശസ്നേഹിയുമായ അശ്ലീല യൂട്യൂബര്‍ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജം. യു.ജി.സിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള വ്യാജ സര്‍വകലാശയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്ത സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വീഡിയോകള്‍ക്കു വിശ്വാസ്യത കൂട്ടാനായി വിജയ് പി നായര്‍ പറന്നയുത്.

ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങിനെ ഒരു സര്‍വകലാശാല ഇല്ല. ആകെയുള്ളത് ഓരു വെബ് സൈറ്റാണ്. ഇതിന് കേന്ദ്ര വിദ്യാഭ്യ വകുപ്പിന്റെയോ, യു.ജി.സിയുടെയോ അനുമതിയില്ലെന്നു മാത്രമല്ല ഇത്തരം അനധികൃത ഓൺലൈൻ കോഴ്‌സുകൾക്ക് വ്യാജസർട്ടിഫിക്കറ്റുകൾ നൽകുന്ന സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ സുപ്രീം കോടതി ഉത്തരവും ഉള്ളതാണ്.

അതിനിടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‍ കമ്പികഥ നായർക്കെതിരെ നിയമ നടപടി തുടങ്ങിയിട്ടുണ്ട്.വിജയ് പി.നായര്‍ വ്യാജ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണെന്നു കാട്ടിയാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‍ പരാതി നൽകിയിരിക്കുന്നത്.

റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ റജിസ്ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയു. വിജയ് പി.നായര്‍ക്കു റജിസ്ട്രേഷില്ലെന്നും നിയമ നടപടി ആരംഭിച്ചതായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഭാരവാഹികൾ അറിയിച്ചു.