ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ വീണ്ടും സമരം തുടങ്ങി. ന്യൂഡൽഹിയിലെ ജന്ദര്‍ മന്തറിലാണ് സമരം. ലൈംഗിക ചൂഷണം ആരോപിച്ച് ഏഴ് താരങ്ങള്‍ രണ്ട് ദിവസം മുന്‍പ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. എന്നാല്‍ ഈ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്.
വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്. ബജ്രംഗ് പൂനിയ തുടങ്ങിയ താരങ്ങളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ഇവരുടെ തീരുമാനം. ബ്രിജ് ഭൂഷണ്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് വനിതാ താരങ്ങള്‍ നേരത്തേ രംഗത്തെത്തിയിരുന്നു. പക്ഷേ നടപടി ഒന്നും ഉണ്ടായില്ല.
താരങ്ങള്‍ക്ക് പിന്തുണയുമായി ഡല്‍ഹി വനിതാ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്. പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിന് കമ്മിഷൻ നോട്ടീസയച്ചു.