Fri. Mar 29th, 2024

മുസ്ലിങ്ങൾക്കെതിരെയുള്ള മതവിദ്വേഷം ഇനി മറ്റുള്ളവരെക്കൊണ്ട് ചെയ്യിച്ചാൽ മതി പാർട്ടിനേരിട്ട് ചെയ്യേണ്ടെന്ന് ബിജെപി നേതൃത്വത്തിൻറെ നിലപാട് മാറ്റം. മുഹമ്മദ് നബിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ദേശീയ വക്താക്കളെ പുറത്താക്കികൊണ്ടാണ് ബി ജെ പിയുടെ നിലപാട് മാറ്റം. നുപൂര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്വേഷ പ്രചരണത്തിനെതിരെ വലിയ ജനരോഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് ബി ജെ പിയുടെ വേഗത്തിലുള്ള മുഖംരക്ഷിക്കല്‍ നടപടി.

മതങ്ങള്‍ ബഹുമാനിക്കുന്ന മഹാന്മാരെ നിന്ദിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നതായി ബി ജെ പി നേതൃത്വം പറഞ്ഞു. എല്ലാ മതങ്ങളെയും ബി ജെ പി മാനിക്കുന്നു. സഹസ്രാബ്ദങ്ങള്‍ നീണ്ട ഇന്ത്യന്‍ ചരിത്രത്തില്‍ ഓരോ മതവും ഇവിടെ പൂക്കുകയും പുഷ്പിക്കുകയുമാണ് ചെയ്തതെന്നും ബി ജെ പിയുടെ പ്രസ്താവനയില്‍ പറയുന്നു.

ചാനല്‍ ചര്‍ച്ചക്കിടെ നുപൂര്‍ ശര്‍മ പ്രവാചക നിന്ദ നടത്തിയത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ വെള്ളിയാഴ്ചയുണ്ടായ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. 20 പോലീസുകാര്‍ ഉള്‍പ്പെടെ 40 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നുപൂര്‍ ശര്‍മയെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനാണ് ജിന്‍ഡാലിനെതിരായ നടപടി. പിന്നീട് ഡിലീറ്റ് ചെയ്ത ഈ ട്വീറ്റില്‍ അറബ് ലോകത്തടക്കം വലിയ പ്രതിഷേധമുണ്ടായിരുന്നു.

BEST SELLERS