Wed. Apr 24th, 2024

ബെംഗളുരു: മുതിര്‍ന്ന നേതാക്കള്‍ ഒന്നൊന്നായി കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോകുന്നത് തുടരുന്നു. ഏറ്റവും ഒടുവിലായി കര്‍ണാടകയില്‍ നിന്നുള്ള പ്രമുഖ നേതാവും ദേശീയ ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ മുഖവുമായിരുന്ന ബ്രിജേഷ് കലപ്പയും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് കലപ്പയുടെ വിശദീകരണം. എന്നാല്‍ അദ്ദേഹം ആം ആദ്്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം.

സുപ്രിംകോടതി അഭിഭാഷകനായ ബ്രിജേഷ് 1997ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നാണ് ബ്രിജേഷ് സൂചിപ്പിക്കുന്നത്. ഏറെ വൈകാരികമായാണ് സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചത്.
കോണ്‍ഗ്രസ് വിടുന്ന പല നേതാക്കളും ബി ജെ പിയില്‍ ചേരുമ്പോള്‍ കപില്‍ സിബലടക്കമുള്ള നേതാക്കളുടെ വഴിയാണ് ബ്രിജേഷ് കലപ്പ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് റിബലുകളായ ജി 23യില്‍ ഉള്‍പ്പെട്ടെ കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിവിട്ടേക്കുമെന്നും സൂചനയുണ്ട്.

ചില ജി23 നേതാക്കളുമായും മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭ സീറ്റ് നെഹ്റു കുടുംബം വിശ്വസ്തര്‍ക്ക് വീതംവച്ചെന്ന ആരോപണമുയര്‍ത്തി നേതാക്കള്‍ പരസ്യമായി വിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പാര്‍ട്ടിയില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നത്.

BEST SELLERS