Thu. Mar 28th, 2024

തൃശൂര്‍ പ്രസവിച്ച ഉടൻ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി തോട്ടിൽ തള്ളിയ കേസിൽ യുവതി അറസ്റ്റിൽ. ചാലക്കുടി മലക്കപ്പാറ പെരുമ്പാറ ആദിവാസി കോളനിയിലെ സിന്ധു (23)​ ആണ് അറസ്റ്റിലായത്. ബിരുദ വിദ്യാർത്ഥിയും അവിവാഹിതയുമായ ഇവർ ചൊവ്വാഴ്ച ഉച്ചയോടെയാണ് ആൺകുഞ്ഞിനെ പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ വച്ചാണ് സിന്ധു കുഞ്ഞിന് ജന്മം നൽകുന്നത്. ശേഷം രക്തസ്രാവം നിൽക്കാതെ വന്നപ്പോൾ ആശാവർക്കറെ വിളിച്ചു. ഇതിന് പിന്നാലെ ആശാവർക്കറുടെ സഹായത്തോടെ സിന്ധുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു,​ .തുടർന്ന് ആശാ വര്‍ക്കര്‍ പൊലീസില്‍ വിവരം അറിയിച്ചു. . അന്വേഷണത്തിൽ സമീപത്തെ തോട്ടിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം ലഭിക്കുകയായിരുന്നു.

ബുധനാഴ്ച നടന്ന പോസ്റ്റ്‌മോർട്ടത്തിൽ കുഞ്ഞിനെ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. ഇതോടെയാണ്. സിന്ധുവിനെതിരെ പൊലീസ് കേസെടുത്തത്.

BEST SELLERS