Fri. Mar 29th, 2024

കൊച്ചി: നടിയും മോഡലുമായ ട്രാന്‍സ്‌വുമണ്‍ ഷെറിന്‍ സെലിന്‍ മാത്യു ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വിവരവുമായി സുഹൃത്തുക്കളുടെ മൊഴി. സെലിന്‍ ആത്മഹത്യ ചെയ്തത് വീഡിയോ കോള്‍ ചെയ്ത് കൊണ്ടാണെന്നും ഷെറിന്‍ ആരെയാണ് വിളിച്ചതെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

‘വീഡിയോ കോള്‍ ചെയ്തുകൊണ്ടാണ് തൂങ്ങി മരിച്ചത്. ഫോണ്‍ അങ്ങനെ തന്നെ വെച്ചിരിക്കുകയായിരുന്നു. മരിക്കാന്‍ മാത്രമുള്ള കാരണങ്ങളെന്തെന്ന് അറിയില്ല. ഷെറിന്റെ ഓപ്പറേഷന്‍ കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഹോര്‍മോണ്‍ ടാബ്ലറ്റുകള്‍ കഴിച്ചതിന്റെ അവശിഷ്ടങ്ങള്‍ മുറിയിലുണ്ടായിരുന്നു’ എന്ന് ഒരു സുഹൃത്ത് പറഞ്ഞു.

‘വളരെ ബോള്‍ഡായ കുട്ടിയാണ് ഷെറിന്‍. ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല. ഇന്ന് രാവിലെ 10.30ക്ക് നോക്കുമ്പോള്‍ 15 മണിക്കൂര്‍ മുന്‍പ് ഒരു ബന്ധം ബ്രേക്ക് അപ്പായ പോലെയുള്ള രീതിയില്‍ ഒരു സ്റ്റോറി ഇട്ടിട്ടുണ്ടായിരുന്നു’ ഷെറിന്റെ മറ്റൊരു സുഹൃത്ത് പറഞ്ഞു.

ചക്കരപ്പറമ്പിലെ ലോഡ്ജില്‍ രാവിലെ പത്ത് മണിയോടെയാണ് ഷെറിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിനിയാണ്. മനോവിഷമമുണ്ടെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. സുഹൃത്തുക്കളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

BEST SELLERS