Fri. Apr 19th, 2024

നടി സോനം കപൂറിന്റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് ആഹുജയുടെയും ഡല്‍ഹിയിലെ വസതിയില്‍ വന്‍ കവര്‍ച്ച. 2.4 കോടിയുടെ ആഭരണങ്ങളും പണവും മോഷണം പോയെന്നാണ് പരാതി. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്ന മോഷണത്തിന്റെ വിവരങ്ങള്‍ ഇന്നാണ് പുറം ലോകം അറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി ദില്ലി പൊലീസ് അറിയിച്ചു.

ഫ്രെബുവരി 11നാണ് സോനം കപൂറിന്റെ വീട്ടില്‍ മോഷണം നടന്നത്. എന്നാല്‍ രണ്ടാഴ്ച്ചയോളം ഇവര്‍ പൊലീസിനെ ബന്ധപ്പെട്ടിരുന്നില്ല. മോഷണം നടന്നു കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാണ് നടിയുടെ കുടുംബം പൊലീസില്‍ പരാതി എത്തുന്നത്. മോഷണം നടന്നെന്ന കാര്യം സ്ഥീരികരിച്ച ദില്ലി പൊലീസ് ഇന്നാണ് മാധ്യമങ്ങള്‍ക്ക് ഈക്കാര്യത്തില്‍ വാര്‍ത്ത്ക്കുറിപ്പ് നല്‍കിയത്. നടിയും കുടുംബവും രണ്ടാഴ്ചയാണ് സംഭവം മറച്ചു വച്ചതെങ്കില്‍ പൊലീസ് ഇന്നാണ് ഇക്കാര്യം പുറത്തുവിട്ടത്.

മോഷണം നടന്ന വീട്ടില്‍ സോനത്തിന്റെ ഭര്‍ത്താവ് ആനന്ദ് ആഹുജയുടെ മാതാപിതാക്കളാണ് താമസിക്കുന്നത്. ദില്ലി തുഗ്ലക്ക് റോഡിലെ പൊലീസ് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും വീട്ടിലെ 25 ഓളം സ്റ്റാഫുകളെ ചോദ്യം ചെയ്‌തെന്നും പൊലീസ് അറിയിച്ചു. കേസിന്റെ മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.

രണ്ട് വര്‍ഷം മുന്‍പ് ആഭരണങ്ങള്‍ പരിശോധിച്ച് അലമാരിയില്‍ സൂക്ഷിച്ചിരുന്നതായാണ് പരാതിയില്‍ പറയുന്നത്. രണ്ട് വര്‍ഷത്തിനിടെ വീട്ടില്‍ ജോലിക്ക് നിന്നവരില്‍ പലരും പിരിഞ്ഞു പോയിട്ടുണ്ട്. അതിനാല്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസം സോനത്തിന്റെ ഭര്‍തൃ പിതാവിന്റെ കമ്പനിയില്‍ നിന്ന് 27 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടന്നിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

BEST SELLERS