Fri. Mar 29th, 2024

സില്‍വര്‍ലൈനെതിരെ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ ആസൂത്രിത സമരമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചങ്ങനാശേരി കേന്ദ്രീകരിച്ചാണ് ആസൂത്രണം. ഒരു സമുദായ നേതാവും മതമേലധ്യക്ഷനും കേന്ദ്രമന്ത്രി വി മുരളീധരനും മാടപ്പള്ളിയില്‍ ഒന്നിച്ച് സമരത്തിനെത്തി. രണ്ടാം വിമോചന സമരത്തിനാണ് ഇവര്‍ കോപ്പ്കൂട്ടുന്നത്. എന്നാല്‍ 1957-59 കാലമല്ല ഇതെന്ന് ഇവര്‍ ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസിന് വേണമെങ്കില്‍ പിഴുതെറിയാന്‍ കല്ലുകള്‍ എത്തിച്ച് നല്‍കാം. കല്ലുകള്‍ പിഴുതെറിഞ്ഞാല്‍ വികസനം ഇല്ലാതാകില്ല. സ്ത്രീകളെ സമര രംഗത്ത് നിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.

സി പി എം സെമിനാറിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സൗര്യമുണ്ടെങ്കില്‍ വന്നാല്‍ മിതി. സെമിനാറിലേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ പുറകെ നടക്കലല്ലെ സി പി എമ്മിന്റെ പണി. ഹൈക്കമാന്‍ഡിനെ സമീപിക്കാനൊന്നും സി പി എമ്മില്ല. ആര്‍ എസ് എസിന് സമ്മതമാണെങ്കില്‍ സി പി എം സെമിനാറിലേക്ക് പോകാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

BEST SELLERS