Thu. Mar 28th, 2024

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ജല അതോറിറ്റി എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍. എരഞ്ഞിപ്പാലം സരോവരം സബ്ഡിവിഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജീനിയര്‍ പി ടി സുനില്‍കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

അമൃത് പ്രോജക്ട് നാല് പദ്ധതിയുടെ കരാറുകാരനായ വി രാജീവിന് ക്വാഷന്‍ ഡിപ്പോസിറ്റായി കെട്ടിവച്ച തുക തിരികെ ലഭിക്കുന്നതിനാണ് സുനില്‍കുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കരാറിന്റെ ഭാഗമായി രാജീവ് ഏഴു ലക്ഷം രൂപ ക്വാഷന്‍ ഡിപ്പോസിറ്റായി കെട്ടിവച്ചിരുന്നു.പ്രവൃത്തി പൂര്‍ത്തിയാക്കി ഗ്യാരന്റി പിരീഡ് 2021 ഒക്ടോബറില്‍ കഴിഞ്ഞിതിനു പിന്നാലെ തുക മടക്കി ലഭിക്കുന്നതിനായി രാജീവ് സരോവരം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസില്‍ അപേക്ഷ നല്‍കി. നിരവധി തവണ അസി. എന്‍ജിനീയറെ സമീപിച്ചെങ്കിലും പണം തിരികെ ലഭിച്ചില്ല.

വീണ്ടും അസി. എന്‍ജിനീയറെ സമീപിച്ച രാജീവിനോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. രണ്ട് തവണ സുനില്‍കുമാര്‍ കൈക്കൂലി വാങ്ങി. മൂന്നാംതവണയും കൈക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് വിജിലന്‍സിനെ അറിയിച്ചത്.

BEST SELLERS