പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി. ഡി ആര്‍ ഡി ഒയുടെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയെന്നതാണ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസ്. ഇറിഡിയം കൈവശം വയ്ക്കാന്‍ അനുമതിയുണ്ടെന്ന രേഖയാണ് മോന്‍സന്‍ വ്യാജമായി ചമച്ചത്. ഗവേഷകരുടെ വ്യാജ ഒപ്പും സീലും മോന്‍സന്‍ നിര്‍മിച്ചതായും ക്രൈം ഞ്ച്രാഞ്ച് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടി ഡി ആര്‍ ഡി ഒക്ക് അന്വേഷണസംഘം കത്ത് നല്‍കിയിട്ടുണ്ട്. ഇതുവരെ ഏഴ് കേസുകളാണ് മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഒന്നര ലക്ഷം രൂപ വാങ്ങി തന്നെ തട്ടിപ്പിനിരയാക്കിയെന്ന് കാട്ടി ആലപ്പുഴ തുറവൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ഒരു തട്ടിപ്പ് കേസ് കൂടി മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. മോന്‍സന്‍ അറസ്റ്റിനു ശേഷം പ്രതിക്കെതിരെ പരാതികളുമായി വിവിധ സ്റ്റേഷനുകളിൽ ആളുകൾ എത്തുന്നുണ്ട്.