ട്രെയ്‌നിടിച്ച് മരിച്ച യുവാവിന്റെ ഫോണ്‍ അടിച്ചുമാറ്റി ഔദ്യോഗിക സിം കാര്‍ഡിട്ട് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച എസ് ഐക്ക് സസ്‌പെന്‍ഷന്‍. ചാത്തന്നൂര്‍ എസ് ഐ ജ്യോതി സുധാകറിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ മംഗലപുരം എസ് ഐ ആയിരിക്കെയാണ് സംഭവം.
മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് കൈമാറാതെ എസ് ഐ ഔദ്യോഗിക സിം കാര്‍ഡിട്ട് ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ 18 ന് കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ച വലിയതുറ സ്വദേശി അരുണിന്റെ ഫോൺ കാണാതെ പോയിരുന്നു. മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് നഷ്ടപ്പെട്ട ഫോണിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇ എം ഐ ഇ നമ്പർ പ്രകാരം സൈബർ സെൽ അന്വേഷണം നടത്തിയപ്പോഴാണ് ചാത്തന്നൂർ എസ്.ഐ യുടെ ഒഫിഷ്യൽ സിം ഇട്ട് ഈ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ജ്യോതി കുമാറില്‍ നിന്നും ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു. പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവത്തിലാണ് എസ് ഐയെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ 18 നാണ് അരുണ്‍ ജെറി ട്രെയിന്‍ തട്ടി മരണപ്പെട്ടത്. അരുണിന്റെ ഇന്‍ക്വസ്റ്റ് നടത്തുമ്പോഴാണ് എസ് ഐ.ഫോണെടുത്തത്. പിന്നീട് ചാത്തന്നൂരിലേക്ക് ട്രാന്‍സ്ഫറായതിന് ശേഷം ഫോണ്‍ ഇയാള്‍ ഉപയോഗിക്കുകയായിരുന്നു.