Fri. Mar 29th, 2024

നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച് കൊന്ന രേഷ്‌മയോട് കാമുകനെന്ന പേരിൽ ഫേസ്ബുക്കിൽ ചാറ്റ് ചെയ്‌തിരുന്നത് ആറ്റിൽ ചാടി ആത്മഹത്യ ചെയ്‌ത യുവതികളെന്ന് പൊലീസ് കണ്ടെത്തി. രേഷ്‌മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്‌മയുമാണ് വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി രേഷ്‌മയെ കബളിപ്പിച്ചത്. അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിംഗ്.

ചാറ്റിംഗ് അല്ലാതെ രേഷ്‌മയ്ക്ക് കോളുകളൊന്നും വന്നിരുന്നില്ല. രേഷ്‌മയെ കബളിപ്പിക്കാനായിരുന്നു ഇരുവരും ശ്രമിച്ചത്. ഇക്കാര്യം ഗ്രീഷ്‌മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. സുഹൃത്താണ് പൊലീസിന് വിവരങ്ങള്‍ കൈമാറിയത്. എന്നാല്‍ ഈ സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും.

രേഷ്‌മ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ആര്യയെയും ഗ്രീഷ്‌മയെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാൽ ഇതിനുപിന്നാലെ ഇരുവരെയും ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.