ക്ഷേത്രത്തിലെ പൂശാരി പണിക്ക് ശേഷം സ്ത്രീകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തുവന്ന ക്ഷേത്രപൂശാരി അറസ്റ്റില്‍. തിരുവല്ല സ്വദേശി ഗോപീകൃഷ്ണന്‍ ആണ് തൃശൂര്‍ മെഡിക്കല്‍ കോളജ് പോലീസിന്റെ പിടിയിലായത്. തൃശ്ശൂര്‍ പാര്‍ളിക്കാട് സുബ്രമണ്യ ക്ഷേത്രത്തിലെ പൂജാരിയാണ് ആണ് പിടിയിലായ ഗോപീ കൃഷ്ണന്‍.ക്ഷേത്ര നട അടച്ച ശേഷം പതിവായി രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്നു സ്ത്രീകളോട് അശ്ലീലച്ചുവയില്‍ സംസാരിക്കുന്നത് ഇയാള്‍ പതിവാക്കിയിരുന്നു. നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയതും ഗോപീകൃഷ്ണൻറെ രാസലീലകൾ കണ്ടെത്തി കയ്യോടെ പൊക്കിയതും.
മറ്റൊരു ആളുടെ പേരില്‍ ഉള്ള ബൈക്കില്‍ ആയിരുന്നു ഗോപീകൃഷ്ണൻ തൻറെ രാസലീലകൾക്ക് ഇറങ്ങിയിരുന്നത്. ക്ഷേത്രത്തിൽ എത്തുന്ന യുവതികളോടെല്ലാം ഇയാൾ അപമര്യാദയായി പെരുമറിയിരുന്നെങ്കിലും ചിലർ ക്ഷേത്രപൂശാരി ആയതിനാൽ അയാളുടെ അശ്ളീല കമന്റുകൾ കേട്ട് നിർവൃതി അടയുകയും മറ്റുചിലരാകട്ടെ ക്ഷേത്രത്തിന് പേരുദോഷമാകും എന്ന ക്ഷേത്ര ഭരണസമിതിക്കാരുടെ ഉപദേശം സ്വീകരിച്ച് കേസാക്കാതിരിക്കുകയും ചെയ്തപ്പോൾ, ഇതൊന്നും വകവയ്ക്കാതെ രണ്ട് യുവതികൾ നൽകിയ പരാതിയിലാണ് ഇപ്പോള്‍ അറസ്‌റ്റെങ്കിലും ഇനിയും കൂടുതല്‍ പേര്‍ പരാതിയുമായി വരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് തന്നെ പറയുന്നു.