മകളെ ബലാത്സംഗം ചെയ്തയാളുടെ വീട്ടില്‍ കയറിയ പിതാവ് പ്രതിയുടെ ആറു കുടുംബാംഗങ്ങളെ കൊലപ്പെടുത്തി. ആന്ധ്രപ്രദേശില്‍ വിശാഖപട്ടണം ജില്ലയിലെ ജുട്ടട ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. അപ്പളരാജു എന്നയാളാണ് ഈ രീതിയില്‍ പ്രതികാരം വീട്ടിയത്. ബി രമണ (60), ബി ഉഷാറാണി (35), എ രമാദേവി (53), എന്‍ അരുണ (37), ഉദയ്കുമാര്‍ (2), ബി ഉര്‍വിഷ (ആറുമാസം) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. പുല്ലുവെട്ടാന്‍ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ചാണ് അപ്പള രാജു കൃത്യം നിര്‍വഹിച്ചത്.
ഇന്ന് രാവിലെ ആറോടെയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുമ്പോള്‍ ചോരയില്‍ കുളിച്ച നിലയില്‍ നില്‍ക്കുകയായിരുന്നു ഇയാള്‍. കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെ വിജയ് എന്നയാള്‍ അപ്പള രാജുവിന്റെ മകളെ ബലാത്സംഗം ചെയ്തതായി പരാതിയുയരുകയും ഇത് കേസാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത വൈരത്തിലായിരുന്നു അയല്‍വാസികളായ ഇരു കുടുംബവും. കൊലപാതകം നടക്കുമ്പോള്‍ വിജയ് വീട്ടിലുണ്ടായിരുന്നില്ല.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913