Thu. Mar 28th, 2024

✍️  വിവി അനിൽകുമാർ (നങ്ങേലി-ആറാട്ടുപുഴ വേലായുധപണിക്കര്‍ പഠനകേന്ദ്രം, എറണാകുളം)

നവയുഗ നവോത്ഥാന നായകനും കേരള മുഖ്യമന്ത്രിയുമായ പിണറായിക്ക് രണ്ടാമൂഴം ലഭിക്കുന്നതില്‍ ഏറ്റവും അധികം മന:ക്ലേശം അനുവഭപ്പെടുന്ന പെരുന്ന നായര്‍ക്കുവേണ്ടി സി.പി.ഐ.യിലെ ഒന്നാം നായരായ കാനം രാജേന്ദ്രന്‍ നായരും, രണ്ടാം നായരായ പ്രകാശ് ബാബു നായരും ചേര്‍ന്ന് പിണറായിയുടെ രണ്ടാമൂഴം അട്ടിമറിക്കുന്നതിനുവേണ്ടി ഇടതുമുന്നണിയില്‍ അടിപണി ചെയ്യുന്നു. പിണറായി ഈഴവനും ചെത്തുകാരന്‍റെ പുത്രനുമായതുമാണ് അവര്‍ക്ക് പ്രശ്നം. അതിനാല്‍ കാനം നായര്‍ സി.പി.ഐ.യില്‍ ശൂദ്രവിപ്ലവത്തിന് നായര്‍ നായര്‍ ലഹളയ്ക്ക് ശ്രമിക്കുന്നു.

കറകളഞ്ഞ ദളിത് ഒ.ബി.സി. മുസ്ലീം സി.പി.ഐ. നേതാക്കളെ തഴഞ്ഞ് കാല്‍കാശിന് കൊള്ളാത്ത നായര്‍ നേതാക്കളെ അണിനിരത്തി എല്‍.ഡി.എഫിന്‍റെ രണ്ടാമൂഴം തകര്‍ക്കുകയാണ് ലക്ഷ്യം. പിന്നോക്കക്കാര്‍ മാത്രം വിജയിക്കുന്ന ചേര്‍ത്തലയില്‍ കാല്‍കാശിന് കൊള്ളാത്ത പി. പ്രസാദ് നായരെ നിര്‍ത്തി ആ സീറ്റ് കളഞ്ഞുകുളിക്കുന്നു. അഡ്വ. ജിഎസ് മോനെ (ഈഴവ) നിറുത്തിയാല്‍ പാട്ടുംപാടി ജയിക്കും. സിപിഐ യിൽ നായർ അണികൾ ഒന്നുംതന്നെയില്ലെന്ന് പറയാം കേരളമാകെ വരണ്ടികൂട്ടിയാൽ നൂറ് പേര് കാണുമായിരിക്കും.

ജിസ് മോനെ തോല്‍പിക്കാനും രമേശ് ചെന്നിത്തലയെ ജയിപ്പിക്കാനുമായി ഹരിപ്പാട് മത്സരിപ്പിക്കുന്നതിനെക്കുറിച്ചും കാനം ആലോചിക്കുന്നുണ്ട്. വേറൊരു ആനക്കാരന്‍ നായരും കാനത്തിന്‍റെ കൈവശം ഉണ്ട്. അയാള്‍ക്കും സീറ്റ് നല്‍കി ആ സീറ്റു നഷ്ടപ്പെടുത്താനാണ് കാനം ശ്രമിക്കുന്നത്.

ഇതേ തന്ത്രം തന്നെ തിരുവനന്തപുരം ജില്ലയിലും തൃശൂര്‍ ജില്ലയിലും പത്തനംതിട്ട ജില്ലയിലും, കൊല്ലത്തും കാനം നായര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിന് തട ഇടുന്നതിനുവേണ്ടി മുഖ്യമന്ത്രിതന്നെ ഇടപെട്ടു കാനത്തിനെ (കാനം നായരെ) നിലയ്ക്കു നിര്‍ത്തണം. കാനം കമ്മിറ്റി എസ്.എസ്.എസ്. കരയോഗം കമ്മിറ്റിയായി.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913