Sat. Apr 20th, 2024

ഇൻഡോനേഷ്യൻ യുവതി കാറ്റടിച്ചപ്പോൾ ഗർഭിണിയായ സംഭവത്തിൽ കാറ്റ് നിരപരാധിയെന്ന് തെളിഞ്ഞു. യദാർത്ഥത്തിൽ യുവതിക്ക് കാറ്റടിച്ച മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കത്തോലിക്കാ സഭയുടെ പള്ളിമേടയിൽ പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിപുരുഷൻ റോബിൻ വടക്കുംചേരി താൻ സമ്മാനിച്ച ഗർഭത്തിൻറെ ഉത്തരവാദിത്വം പെൺകുട്ടിയുടെ സ്വന്തം പിതാവിൻറെ തലയിൽ കെട്ടിവെച്ചതുപോലെ ഒരു ഉഡായിപ്പായിരുന്നു സീതി സൈന എന്ന യുവതിയുടെ ഗർഭം വായുഭഗവാൻ്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചത്. ഗര്ഭത്തിന് ഉത്തരവാദി മദ്രസ അധ്യാപകനാണെന്ന് തെളിഞ്ഞതോടെ ഹനുമാനും ഭീമസേനനും ഇൻഡോനേഷ്യയിൽ ഒരു സഹോദരി പിറന്നു എന്ന ആശങ്ക അസ്ഥാനത്താണെന്ന് തെളിഞ്ഞു.

നൂർ അഹമ്മദ് എന്ന മദ്രസ അധ്യാപകന്റെ അടുത്തു മത പഠനത്തിന് പോയ യുവതിയാണ് മദ്രസ അധ്യാപകന്റെ കാറ്റടിയിൽ ഗർഭണിയായത്. എന്നാൽ മുക്രിയുടെ കാറ്റല്ല ഒരു പ്രത്യേക തരം കാറ്റിന്റെ ശക്തിയിലാണ് താൻ ഗർഭണിയായത് എന്ന വാദമാണ് യുവതി ഉന്നയിച്ചത്, ഒടുവിൽ ആരോഗ്യ പ്രവർത്തകരും പോലീസും നടത്തിയ അന്വേഷണത്തിലാണ് മദ്രസ അധ്യാപകന്റെ പേര് പുറത്തു വന്നത്. റോബിൻ അച്ചനെപ്പോലെ മുക്രി തന്നെയാണ് ഗർഭത്തിന്റെ ഉത്തരവാദി കാറ്റാണെന്ന് പറയാൻ യുവതിക്ക് ബുദ്ധി ഉപദേശിച്ച് കൊടുത്തതെന്നും യുവതി പോലീസിനോട് സമ്മതിച്ചു. വിഷയം അന്താരാഷ്ട്ര തലത്തിൽത്തന്നെ വർത്തയാവുകയും വിവാദമാകുകയും ചെയ്തതോടെ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

താൻ കാറ്റ് വീശിയപ്പോഴാണ് ഗര്ഭിണിയായതെന്നായിരുന്നു സിതി സൈന എന്ന ഇന്തോനേഷ്യൻ യുവതിയുടെ വാദം. വീട്ടിലെ സ്വീകരണ മുറിയിൽ ഇരിക്കുകയായിരുന്ന യുവതി പ്രാർത്ഥനയ്ക്ക് ശേഷം കമിഴ്ന്നു കിടക്കുകയായിരുന്നു. പെട്ടെന്ന് വീടിനെ തഴുകി ശക്തിയായി കാറ്റടിച്ചു. കാറ്റ് യോനിയിലൂടെ ഉള്ളിൽ പ്രവേശിച്ചു. 15 നിമിഷങ്ങൾക്കുള്ളിൽ വയറിൽ വേദന അനുഭവപ്പെട്ടു. വേദന കടുക്കാൻ തുടങ്ങി. പെട്ടെന്ന് തന്നെ അടുത്തുള്ള കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ച സ്ത്രീ, അവിടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു എന്നാണ് മുക്രിയുടെ സ്ക്രിപ്റ്റ് അനുസരിച്ച് യുവതിപറഞ്ഞത്. തെക്കൻ ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവയിലെ സിൻജോർ പട്ടണത്തിലാണ് ഈ ദിവ്യഗർഭവും പ്രസവവും നടന്നത്. എന്തായാലും സീതി സൈന എന്ന ഈ യുവതിയുടെ ഗർഭവാർത്ത അന്താരാഷ്ട്രതലത്തിലും, പേളിമാണിയുടെ ഗർഭത്തേക്കാൾ കേരളത്തിലും വൈറലായി.

സംഭവം അറിഞ്ഞതും അടുത്തുള്ള ജനപ്രതിനിധികൾ ഇവരുടെ വീട് സന്ദർശിക്കുകയും ഒരാഴ്ച മുൻപ് ഇവർ ആരോഗ്യമുള്ള പെൺകുഞ്ഞിന് ജന്മം നൽകിയതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കുഞ്ഞിന് 2.9 കിലോ തൂക്കമുണ്ടായിരുന്നു. സുഖപ്രസവമായിരുന്നു. എന്നാൽ ആരോഗ്യപ്രവർത്തകർ യുവതിയുടെ അവകാശവാദം നിഷേധിച്ചിരുന്നു. യുവതി ഉന്നയിച്ചതു പോലുള്ള വാദങ്ങൾ ജനങ്ങൾക്കിടയിൽ പരക്കുന്നത് തങ്ങൾ പ്രോത്സാഹിപ്പിക്കുകയില്ലെന്നും ആരോഗ്യ വിഭാഗം പറഞ്ഞിരുന്നു. ഇപ്പോൾ കാറ്റടിക്കാൻ ഉപയോഗിച്ച തൊണ്ടിസാധനം സഹിതം മുക്രിയെ പോലീസ് പൊക്കിയിരിക്കുകയാണ്.

ഇന്തോനേഷ്യയിൽ ഇത് പോലെ നിരവധി സംഭവങ്ങൾ മദ്രസ കേന്ദ്രികരിച്ചു നടക്കുന്നുണ്ടെന്നും അതിൽ മദ്രസ അധ്യാപകർ അറസ്റ്റ് ചെയുന്നത് നിത്യ സംഭവമാണെന്നും ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും കഞ്ഞുപിറക്കുമ്പോൾ കുന്തിയെപ്പോലെ സൂര്യന്റെയാണ് കാറ്റിന്റെയാണ് വെള്ളത്തിന്റെയാണ് ചന്ദ്രന്റെയാണ് എന്നൊക്കെ അന്ധവിശ്വാസികളായ രക്ഷിതാക്കളെ പറഞ്ഞു വിശ്വസിപ്പിക്കാറുണ്ടെന്നും ഇൻഡോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913