Wed. Apr 17th, 2024

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇനി അദാനി ഗ്രൂപ്പിന്. കരാര്‍ ഒപ്പിട്ടതായി വെളിപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് വിമാനത്താവള അതോറിറ്റി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 50 വര്‍ഷത്തേക്കാണ് കരാര്‍. ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഇതോടൊപ്പം ഒപ്പുവച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, പ്രവര്‍ത്തനം, വികസന നടപടികള്‍ എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് നിര്‍വഹിക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് വിമാനത്താവള നടത്തിപ്പിനുള്ള കരാര്‍ അദാനി ഗ്രൂപ്പ് ലിമിറ്റഡിന് കൈമാറിയത്. വിമാനത്താവളത്തിന്റെ സ്വകാര്യവത്ക്കരണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു.

വിമാനത്താവള നടത്തിപ്പ കൈമാറുന്നതിനുള്ള ലേലനടപടികളില്‍ പാളിച്ചകള്‍ ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ ബോദ പൂര്‍വം ഒഴിവാക്കി. പൊതു താല്‍പര്യത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും വിരുദ്ധമായാണ് വിമാനത്താവള നടത്തിപ്പ് കൈമാറിയതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നുവെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. ടെണ്ടര്‍ നടപടിയില്‍ പങ്കെടുത്ത ശേഷം അതിനെ ചേദ്യം ചെയ്യുന്നതിലെ സാധുതയെ കോടതി വിമര്‍ശിച്ചിരുന്നു.

സുപ്രീംകോടതിയില്‍ നിന്നും അനുകൂല ഫലമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം. ഇതേ തുടര്‍ന്ന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ കടുത്ത എതിര്‍പ്പ് തീരുമാനിച്ചിരുന്നു. കൂടാതെ സ്വന്തം നിലയില്‍ സുപ്രീംകോടതിയെ സമീപിക്കാനും അവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ പ്രദേശങ്ങളില്‍ ഇത് വലിയ പ്രചാരണ വിഷയമായിരുന്നു. സിപിഎമ്മും ബിജെപിയും ഇത് രാഷ്ട്രീയ വിഷയമാക്കുമ്പോഴാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാൻ സര്‍ക്കാര്‍ തീരുമാനം.എടുത്തത്.