Thu. Mar 28th, 2024

ബാലുശ്ശേരി ഉണ്ണികുളത്ത് നേപ്പാള്‍ സ്വാദേശികളായ ദമ്പതികളുടെ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ്(32) ആണ് പോലീസ് സ്റ്റേഷന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രിയോടെയായിരുന്നു ഉണ്ണികുളം വള്ളിയോത്ത് ക്വാറി തൊഴിലാളികളായ നേപ്പാളി കുടുംബത്തിലെ ആറു വയസ്സുകാരി ക്രൂരപീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് അമ്മ നേപ്പാള്‍ സ്വദേശികള്‍ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. ഇവരെ അന്വേഷിച്ച് രാത്രി അച്ഛന്‍ വീട്ടില്‍നിന്നുപോയ സമയത്താണ് പ്രതി സ്ഥലത്തെത്തുകയും പീഡനത്തിനിരയാക്കുകയും ചെയ്തത്.

പീഡനത്തില്‍ അവശനിലയിലായ പെണ്‍കുട്ടിയുടെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പീഡനത്തിനിരയായ പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടരുന്നു. പിഞ്ചു കുഞ്ഞിനെ അതിക്രൂരമായ പീഡനത്തിനിരയാക്കിയ മകനെ സംരക്ഷിയ്യാൻ പ്രതിയുടെ അമ്മ അടക്കം ശ്രമിച്ചിരുന്നു. ഫോറൻസിക്, ഡോഗ് സ്ക്വഡ് ,ലേക്കൽ പോലീസ് എന്നിവ സംയുക്തമായ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.