സാഹിത്യത്തിനുളള നൊബേൽ പുരസ്‌കാരം ഇത്തവണ അമേരിക്കൻ കവയത്രിയായ ലൂയിസ് ഗ്ളക്കിന്. 12ഓളം കവിതാ സമാഹാരങ്ങളും കവിതയെ കുറിച്ചുളള ലേഖനങ്ങളും രചിച്ചിട്ടുളള ലൂയിസ് ഗ്ളക്ക് അമേരിക്കയിലെ സമകാലിക സാഹിത്യ ലോകത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്.
എഴുപത്തി ഏഴാം വയസിലാണ് വിശ്വപ്രസിദ്ധമായ സമ്മാനം ഗ്ളക്കിനെ തേടിയെത്തിയിരിക്കുന്നത്. മുൻപ് പുലിറ്റ്സർ പുരസ്‌കാരവും 2014ൽ നാഷണൽ ബുക്ക് അവാർഡും 2016ൽ അമേരിക്കൻ സർക്കാർ സമ്മാനിക്കുന്ന നാഷണൽ ഹ്യൂമാനിറ്റീസ് മെഡലും നേടിയിട്ടുണ്ട്. 1968ൽ പുറത്തിറക്കിയ ഫസ്‌റ്റ്ബോൺ ആണ് ആദ്യ സമാഹാരം. 2014ൽ പ്രസിദ്ധീകരിച്ച വെർച്വസ് നൈറ്റ്, ഫെയ്‌ത്ത്ഫുൾ എന്നീ കവിതാ സമാഹാരങ്ങളാണ് ഏറ്റവും അവസാനം പ്രസിദ്ധീകരിച്ചത്. ആറ് പതിറ്റാണ്ട് നീണ്ട സാഹിത്യ സപര്യയിൽ വൈകാരികത,മരണം,രോഗ ശമനം എന്നിവയെ കുറിച്ച് നിരന്തരം കാവ്യങ്ങളെഴുതി. സാർവ്വലൗകിക രചനകളാണ് ലൂയിസ് ഗ്ളക്കിന്റേതെന്ന് നിരൂപകർ പറയുന്നു.