Tue. Mar 19th, 2024

ഡോ.വിജയ് പി നായർ എന്ന പേരിൽ കമ്പികഥ വീഡിയോകൾ ഇറക്കുന്ന ഒരു ദേശസ്നേഹി Vitrix scene എന്ന പേരിലുള്ള ഒരു യൂട്യൂബ് ചാനലിലൂടെ ആദ്യ വനിതാ കമ്മീഷൻ അദ്ധ്യക്ഷയും പ്രമുഖ കവയത്രിയുമായ സുഗതകുമാരി ടീച്ചർ, ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, എന്നിവരുടെയും മറ്റ് ഫെമിനിസ്റ്റുകളുടെയും അടിവസ്ത്രം തപ്പിയിറങ്ങുകയും സ്ത്രീത്വത്തെ അപമാനീക്കുകയും ചെയ്തതിനെതിരെ ഡിജിപിക്ക് പരാതി.

Vitrix scene എന്ന പേരിൽ യൂട്യൂബ് ചാനലിലൂടെ കമ്പികഥ വീഡിയോകൾ ഇറക്കിയാണ് ഈ ദേശസ്നേഹി ഉപജീവനം നടത്തുന്നത്. ഇന്ത്യയിലെയും കേരളത്തിലെയും മുഴുവൻ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകൾ ഉപയോഗിച്ച് ഇയാൾ ഇറക്കിയിരിക്കുന്ന ” ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഫെമിനിസ്റ്റുകൾ ജട്ടി ധരിക്കാറില്ല എന്തുകൊണ്ട്?” എന്ന വീഡിയോയ്‌ക്കെതിരെയാണ് പരാതി.

സുഗതകുമാരി ടീച്ചർ, ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി, കനക ദുർഗ്ഗ എന്നിവരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ഐഡന്റിറ്റി യിലൂടെയും വ്യക്തിഹത്യ ചെയ്യുകയും പൊതുവിൽ മുഴുവൻ ഫെമിനിസ്റ്റുകളും അരാജക ജീവിതം നയിക്കുന്നവരാണെന്നു സ്ഥാപിക്കുകയും എല്ലാവരും ഗൾഫിൽ വിസിറ്റിങ് വിസയിൽ പോയി വ്യഭിചാരിക്കുന്നവരാണെന്നും ഇവരെല്ലാം ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണെന്നും ഈ വീഡിയോയിൽ പറയുന്നു.

സുഗതകുമാരി ടീച്ചർ വനിതാ കമ്മീഷൻ അധ്യക്ഷയായിരിക്കുമ്പോൾ മുൻ കെപിസിസി പ്രസിഡന്റുമായി കാറിൽ വ്യഭിചരിക്കുന്നത് നേരിട്ട് കണ്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇയാളോട് പറഞ്ഞെന്നും വീഡിയോയിൽ ഇയാൾ പറയുന്നു. ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും ഇതുപോലൊരു പ്രമുഖ സംവിധായകനുമായി ഇയാൾ കഥ മെനയുകയും അതിന് ചൂട്ടുകറ്റ പിടിച്ച ഒരാൾ ഇയാളോട് പറഞ്ഞെന്നും ചൂട്ടുകറ്റ സന്തതികൂടിയായ ഉദ്ഭവദോഷം പേരിൻറെ അറ്റത്ത് തന്നെ വാലായി രേഖപ്പെടുത്തിയിട്ടുള്ള ഈ നികൃഷ്ട ജന്തു വീഡിയോയിലൂടെ പറയുന്നു. ഭാഗ്യലക്ഷ്മിയുടെയും തൃപ്തി ദേശായിയുടെയും വായുടെ വലിപ്പം വരെ ഈ വായിൽ നോക്കി അളന്നിട്ടുണ്ടത്രെ! തൃപ്തി ദേശായിയുടെ മെൻസസ് ഡേറ്റ് വരെ മുൻപ് മറ്റൊരു പ്രമുഖ ദേശസ്നേഹ ചാനൽ സംപ്രേഷണം ചെയ്തിരുന്നതിനാൽ ദേശസ്നേഹികളിൽ നിന്നും ഇതും ഇതിനപ്പുറവും ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും സുന്ദരിമാർ അല്ലെന്നുള്ളതാണ് ഈ സുന്ദര നായർ യുവകോമളൻറെ ആക്ഷേപം. എങ്കിലും ഇത്രമാത്രം വിരൂപകളായ അവർ രണ്ടുപേരെയും കണ്ടപ്പൊഴേ കേരളത്തിലെ പ്രമുഖ ദൈവത്തിന് പോയെന്നും പറഞ്ഞു ദേശ സ്നേഹികൾ സംസ്ഥാനത്ത് ഹർത്താൽ വരെ നടത്തിയെന്നതാണ് വിചിത്രം. രെഹനഫാത്തിമയുടെ പല്ലിന് വിടവുണ്ടെന്നതാണ് വായിൽ നോക്കിയായ ഈ യുവകോമളൻറെ കണ്ടെത്തൽ. രണ്ടര ലക്ഷത്തിന് മുകളിൽ ദേശസ്നേഹികളുടെയും കമ്പികഥ ആസ്വാദകരുടെയും ലൈക്കും ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

14.08.2020 ന് ആണ് ഈ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിലുടനീളം, ‘കളി’, ‘പരിപാടി’, ‘വെടി’ തുടങ്ങിയ പ്രയോഗങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവൻ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ചെയ്യുന്നു. സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാൻ പോലും പാടില്ലാത്തതാകുന്നു എന്ന് വരുത്തിത്തീർക്കുകയുമാണ് ഈ വീഡിയോ. അതിനുവേണ്ടി ഇയാൾ ഇത്രയും പ്രായമുള്ള സുഗതകുമാരി ടീച്ചറിനെക്കുറിച്ച് വരെ കമ്പികഥ ഉണ്ടാക്കി വീഡിയോ പിടിച്ച് യുട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്.

ഈ വീഡിയോ അടിയന്തിരമായ് നീക്കം ചെയ്യാനും, സ്ത്രീത്വത്തെയും സ്ത്രീയുടെ അന്തസ്സിനെയും താഴ്ത്തിക്കെട്ടുന്ന ഈ വീഡിയോ സംപ്രേക്ഷണം ചെയ്ത യൂ ട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും, ഈ വീഡിയോയിൽ പേരുകൾ സൂചിപ്പിച്ചിട്ടുള്ള തങ്കപ്പൻ, പ്രേമൻ തുടങ്ങി മുഴുവൻ ആളുകൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണിയാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. മറ്റ് സ്ത്രീകളും വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്. നിരവധി സ്ത്രീ സംഘടനകളും വ്യക്തികളും പ്രതിഷേധവുമായി രംഗത്തുണ്ട്.

ഇയാളുടെ പേരിൽ മുൻപ് അയൽവക്കത്തെ സ്ത്രീകളുടെ ജെട്ടിയും ബ്രെയിസറും പെറുക്കിയതിന് നാട്ടുകാർ തല്ലുകൊടുക്കുകയും പൊലീസിലും വനിതാ കമ്മീഷനും പരാതി നൽകുകയും സുഗതകുമാരി ടീച്ചർ ഇയാൾക്ക് എതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയും ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. ആ വൈരാഗ്യമാണ് സുഗതകുമാരി ടീച്ചറിനോട് തീർത്തതെന്ന് അനുമാനിക്കുന്നു. ഭാഗ്യലക്ഷ്മിയുടെ കാര്യത്തിൽ മറ്റാർക്കോ വേണ്ടി സൈബർ ക്വട്ടേഷൻ ഏറ്റടുത്തതാകാനാണ് സാദ്ധ്യത. ഇന്ത്യയിൽ ഇയാൾക്ക് അറിയാവുന്ന ഏക ഫെമിനിസ്റ്റ് തൃപ്തിദേശായിയോടും കേരളത്തിലെ ബിന്ദു അമ്മിണി കനക ദുർഗ്ഗ, രഹ്ന ഫാത്തിമ തുടങ്ങിയവരോടുള്ളത് ദേശസ്നേഹികൾക്ക്‌ സ്വതവേ ഉള്ള നൈഷ്‌ടീക വൈരാഗ്യവുമാകാനാണ് സാധ്യത.

മുൻപ് കൊച്ചു പുസ്തക കച്ചവടമായിരുന്നു വീരസവർക്കാരുടെ ആരാധകനും മുടിഞ്ഞ ദേശസ്നേഹിയുമായ ഇയാളുടെ ബിസിനസ്. പുതിയതലമുറയിലെ ഞരമ്പന്മാർക്ക് കൊച്ചുപുസ്തകത്തിൽ താത്പര്യമില്ലാതായതോടെ ഇവൻ ഓൺലൈൻ കമ്പികഥ ബിസിനസ് ആരംഭിക്കുകയായിരുന്നു. ഇയാളുടെ സ്വന്തം അമ്മയുടെയും പെങ്ങളുടെയും ഭാര്യയുടെയും അവിഹിതകഥകൾ വരെ വീഡിയോ ആക്കി ഇയാൾ യുട്യൂബിൽ ഇട്ട് കാശുണ്ടാക്കുന്നുണ്ടെന്നാണ് നാട്ടുകാരും ഇയാളുടെ ആസ്വാദകരും തന്നെ ഇയാളെക്കുറിച്ച് പറയുന്നത്. അതിനുപോലും ഉളുപ്പില്ലാത്തവൻ നാട്ടിലെ മറ്റുസ്ത്രീകളെ പറ്റി അപവാദം പറഞ്ഞാൽ അദ്‌ഭുതപ്പെടേണ്ടതില്ലല്ലോ? എന്നാണ് അയൽവാസികൾ പ്രതികരിച്ചത്.

തിരുവനന്തപുരം നഗരമധ്യത്തിൽ ഗാന്ധാരിയമ്മൻ കോവിലിനടുത്താണ് ഇയാളുടെ താവളം. പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ ഫെമിനിസ്റ്റുകൾ ഷഡ്ഡി ധരിക്കാത്തതിന്റെ കാരണം അലർജിയാണെന്ന് കണ്ടെത്തിയ മഹാനായ ഈ ഡോക്ടർക്ക് സ്ത്രീകൾ നേരിട്ടുചെന്ന് അലർജിയുടെ ഇംപാക്ട് മനസ്സിലാക്കിച്ചു കൊടുക്കാനാണ് തീരുമാനം. തിരുവനന്തപുരം വെള്ളായണി സ്വദേശിയാണ് വിജയ് പി നായർ.

ദേശ സ്നേഹിയുടെ മറ്റു വീഡിയോകൾ: