ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡിലെ മുന്‍നിര നടിമാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍സിബി(നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ)യുടെ സമന്‍സ്. നടിമാരായ ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിങ്, ശ്രദ്ധ കപൂര്‍ എന്നിവര്‍ക്കാണ് എന്‍സിബി നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.
ദീപിക പദുക്കോണിനോട് വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാകുല്‍ പ്രീത് സിങ് നാളെ ഹാജരാകണം. സാറാ അലി ഖാനേയും ശ്രദ്ധ കപൂറിനേയും ശനിയാഴ്ച ചോദ്യം ചെയ്യും. അതേസമയം ഫാഷന്‍ ഡിസൈനറായ സിമോണ്‍ ഖാംബട്ടയേയും നാളെ ചാദ്യം ചെയ്യുമെന്നാണ് വിവരം.
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ ടാലന്റ് മാനേജരായ ജയ സാഹയില്‍ നിന്നാണ് ദീപികയുമായി ബന്ധപ്പെട്ട വിവരങ്ങ ള്‍ എന്‍സിബിക്ക് ലഭിച്ചത്. ദീപിക ലഹരിമരുന്ന് ആവശ്യപ്പെട്ടതായ ചില സൂചനകള്‍ ജയ സാഹയുടെ ഫോണില്‍ നിന്ന് ലഭിച്ചു. തൻറെ ടാലന്‍റ് മാനേജരായിരുന്ന കരീഷ്മ പ്രകാശിനോട് ദീപിക ലഹരിമരുന്ന് ആവശ്യപ്പെടുന്നതായി സൂചനയുള്ള ചാറ്റുകളാണ് ജയ സാഹയുടെ ഫോണില്‍ നിന്ന് ലഭിച്ചത്. ചോദ്യം ചെയ്യലില്‍ ശ്രദ്ധയുടെയും സാറാ അലി ഖാൻറെയും രാകുല്‍ പ്രീത് സിങ്ങിൻറെയും പേരുകള്‍ റിയ എന്‍സിിബിയോട് വെളിപ്പെടുത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.