ഇടുക്കി മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടിയടക്കം 13 പേര് മരിച്ചതായി സ്ഥിരീകരണം. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിലും ഗുരുതര പരുക്കേറ്റവരെ കൊച്ചി കോലഞ്ചേരി മെഡിക്കൽ കോളജിലേക്കും മാറ്റി. 78 പേരാണ് ലയങ്ങളിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. 53 പേരെ കൂടി കണ്ടെത്തുവാനുണ്ട്. തോട്ടം തൊഴിലാളികളുടെ വാസസ്ഥലമായ ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.
മരിച്ചവരില്‍ പതിമൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗാന്ധിരാജ്(48), ശിവകാമി(38),വിശാല്‍(12), രാമലക്ഷ്മി(40), മുരുകന്(46), മയില്‍സ്വാമി(48), കണ്ണന്(40), അണ്ണാദുരൈ(44), രാജേശ്വരി(43), കൗസല്യ(25), തപസ്സിയമ്മാൾ(42), സിന്ധു(13), നിധീഷ് (25) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.
അതേസമയം, മണ്ണിടിച്ചില്‍ ഉണ്ടായ ഇടുക്കി രാജമലയില്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായും പിണറായി വിജയന് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. ഉള്‍പ്രദേശമായതിനാല്‍ ഇവിടെ എത്തിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.
മൂന്ന് ലൈനുകളിലായുള്ള ലയങ്ങളില്‍ 84പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മണ്ണിടിച്ചിലുണ്ടായെന്ന് സ്ഥിരീകരിക്കുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. പോലീസിനോ റവന്യൂ വകുപ്പിനോ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഇത് പിന്നീട് ഭാഗീകരമായി പുനസ്ഥാപിച്ചു.
മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്. ഇരവികളും ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ഒരുപരിധിയില്‍ കവിഞ്ഞ് വികസന പ്രവര്‍ത്തനങ്ങളും സാധിക്കില്ല. തോട്ടങ്ങള്‍ ഉള്ളതിനാല്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് താമസിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.
https://newsgile.com/2020/08/08/13-workers-dead-dozens-trapped-as-rain-triggers-landslide-at-kerala-tea-plantation/