Fri. Apr 19th, 2024

കാമരാജ് ഫൗണ്ടേഷൻറെ നേതൃത്വത്തിൽ കാമരാജ് ൻറെ 118 ആം ജന്മദിനം ആഘോഷിച്ചു. ജന്മദിന ആഘോഷം കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ എ.നീലലോഹിതദാസ്‌ ഉദ്‌ഘാടനം ചെയ്തു. ഗാന്ധിയൻ ശൈലിയിൽ ജീവിക്കുകയും ഗാന്ധിയൻ ആദർശങ്ങളുടെ അടിസ്ഥാനത്തിൽ ഭരണം നടത്തുകയും ചെയ്ത യദാർത്ഥ ഗാന്ധി ശിഷ്യനായിരുന്നു കാമരാജ് എന്ന് ഡോ. എ.നീലലോഹിതദാസ് പറഞ്ഞു. 1976-ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയിൽ പകരംവയ്ക്കാനില്ലാത്ത നേതാവും ഭരണാധികാരിയുമായാണ് അദ്ദേഹം എന്നും ഒാർമ്മിക്കപ്പെടുന്നത്. കാമരാജിന് അമേരിക്കൻ പത്രമായ ദ ന്യൂയോർക്ക് ടൈംസ് നൽകിയ വിശേഷണം നല്‍കി. ദ കിംഗ് മേക്കർ ഒഫ് ഇന്ത്യ എന്നായിരുന്നു. 

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിപുലമായ പരിപാടികൾ ഒഴിവാക്കി ദേശീയ കമ്മറ്റി ഓഫീസിൽ പുഷ്പാർച്ചന നടത്തി കാമരാജ് ൻറെ 118 ആം ജന്മദിനം ആഘോഷിച്ചു.
1903-ജൂലായ്  15 ന് കുമാരസ്വാമി നാടാരുടെയും ശിവകാമി അമ്മാന്റെയും മകനായി മധുരയിലെ വിരുദുനഗറിലാണ് കാമരാജ് ജനിച്ചത്. ചെറുപ്പത്തിലേ സ്വാതന്ത്ര്യ സമരത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി. പതിനാറാം വയസിൽ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി. ഇതിനിടയിൽ ബന്ധുക്കൾ അദ്ദേഹത്തെ തിരുവനന്തപുരത്തുള്ള അമ്മാവന്റെ അടുക്കലേക്കയച്ചു. ഇക്കാലത്ത് സവർണർക്കെതിരെ നടത്തിയ വക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു. ഈ സംഭവത്തോടെ ബന്ധുക്കൾ അദ്ദേഹത്തെ വീട്ടിലേക്ക് മടക്കി വിളിച്ചു. 1930-ൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തു കൊണ്ട് അറസ്റ്റ് വരിച്ചു.1931-ൽ ജയിൽ മോചിതനായി.പിന്നീട് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നിരവധി തവണ അദ്ദേഹത്തിന് ജയിൽ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1936-ൽ തമിഴ് നാട് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി.

1937, 46, 52 കാലയളവിൽ നിയമസഭാംഗം. തുടർന്ന് മദിരാശി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. വിമർശകർക്കുള്ള മറുപടിയെന്നോണം ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണം നിലനിൽക്കുന്ന സംസ്ഥാനം തമിഴ്നാടാണെന്ന അഭിനന്ദനം പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൽ നിന്ന്  നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാജ്യം അതുവരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു.അതിൽ പ്രധാനം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നിർബന്ധമാക്കുക എന്ന ആശയമായിരുന്നു. ദാരിദ്ര്യംമൂലം പഠനം നടത്താൻ കഴിയാതിരുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളെ ആകർഷിക്കാനായി പഠനത്തോടൊപ്പം സ്കൂളുകളിൽ ഉച്ചഭക്ഷണം നടപ്പിലാക്കി. ഇതോടുകൂടി നിരവധി കുട്ടികൾ സ്കൂളുകളിൽ പോകുവാൻ തുടങ്ങി.

തമിഴ് നാട്ടിലും,കേരളത്തിലുമായി വ്യാപിച്ചു കിടക്കുന്ന നിരവധി ജലസേചന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു.സ്വജനപക്ഷപാതം അവസാനിപ്പിക്കാനായി കാമരാജ് പ്ലാൻ നടപ്പിലാക്കി. ഇതിനെ തുടർന്ന് അദ്ദേഹം ലോക രാജ്യങ്ങൾക്കിടയിൽ പോലും ചർച്ചാപാത്രമായി.  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റായി. ദക്ഷിണേന്ത്യയിൽ നിന്നും കോൺ ഗ്രസ് പാർട്ടിയുടെ നേതൃസ്ഥാനത്തെത്തിയ ചുരുക്കം പേരിൽ പ്രധാനിയാണ്  കെ. കാമരാജ്.

1964-ൽ ജവഹർലാൽനെഹ്റുവിന്റെ നിര്യാണത്തെ തുടർന്ന് ലാൽ ബഹദൂർ ശാസ്ത്രിയെയും പിന്നീട് ഇന്ദിരാഗാന്ധിയെയും പ്രധാന മന്ത്രിപദത്തിലെത്തിച്ച കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റ് എന്ന നേട്ടത്തിന് ഉടമയായി.1975 ഒക്ടോബർ രണ്ടിന് അദ്ദേഹം അന്തരിച്ചു.