Thu. Mar 28th, 2024

നിയമപരമായ നടപടിക്രമങ്ങൾ പാലിക്കും മുമ്പ് അവരെ വെടിവയ്ക്കാൻ പോകുകയാണെങ്കിൽ കോടതികളും നിയമവുംഎന്തിനെന്നു മേനക ഗാന്ധി. ഹൈദരാബാദിൽ വെറ്റനറി ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീവച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിലാണ് മേനക ഗാന്ധിയുടെ പ്രതികരണം. നിങ്ങൾക്ക് നിയമം കൈയിലെടുക്കാൻ കഴിയില്ലെന്നും പ്രതികളെ കുറ്റക്കാരെങ്കിൽ കോടതി തൂക്കിക്കൊല്ലുമായിരുന്നുവെന്നും ശിക്ഷ വിധിക്കേണ്ടത് പോലീസ് അല്ലെന്നും മേനക ഗാന്ധി പറഞ്ഞു.

വ്യാഴാഴ്ച രാത്രി ദേശീയപാത 44-ൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതികൾ നാലു പേരും കൊല്ലപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ മാസം 28-നാണ് സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ മുഖ്യപ്രതിയായ ലോറി ഡ്രൈവർ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.