ദളിത് വിദ്യാർത്ഥിനിയുടെ പിഎച്ച്ഡി തീസിസ് സ്വീകരിക്കുന്നതില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാള വിഭാഗം തലവന്‍ അകാരണമായ കാലതാമസം വരുത്തിയെന്ന പരാതിയുമായി സിന്ധു പി എന്ന ദളിത് വിദ്യാര്‍ത്ഥിനി രംഗത്ത്. ജെആര്‍എഫ് നേടിയ ശേഷം ഗവേഷണമാരംഭിച്ച സിന്ധു പി എന്ന വിദ്യാര്‍ത്ഥിനിക്ക് ഗൈഡ് അനുമതി നല്‍കിയ തീസിസ് സ്വീകരിക്കാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാള കേരള പഠനവിഭാഗം തലവന്‍ ഡോ. എല്‍ തോമസ് കുട്ടി കാലതാമസം വരുത്തിയെന്നാണ് പരാതി.
2011 ഡിസംബറിലായിരുന്നു ജെആര്‍എഫ് നേടിയ ശേഷം സിന്ധു ഗവേഷകയായി രജിസ്റ്റര്‍ ചെയ്യുന്നത്. ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാൻ എക്സറ്റന്‍ഷന്‍ കിട്ടിയ അവസാന ദിവസത്തില്‍പോലും തീസിസ് ഒപ്പിട്ട് നല്‍കാന്‍ വകുപ്പ് തലവന്‍ മടി കാണിച്ചെന്ന് സിന്ധു വൈസ് ചാന്‍സലറിന് സമര്‍പ്പിച്ച പരാതിയില്‍ വിശദമാക്കുന്നു. ഇതേസമയത്ത് തീസിസ് സമര്‍പ്പിച്ച മറ്റ് ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പ് മേധാവി ഒപ്പിട്ട് നല്‍കിയെന്നും പരാതിയിലുണ്ട്. ഒപ്പിട്ട് നല്‍കാനുള്ള കാലതാമസത്തേക്കുറിച്ച് വ്യക്തമായ ഒരു കാരണവും വകുപ്പ് മേധാവി നല്‍കിയില്ലെന്നും സിന്ധു പറയുന്നു.
സപ്തംബര്‍ 6 നായിരുന്നു വകുപ്പ് മേധാവിയുടെ അംഗീകാരത്തോടെ പ്രബന്ധം സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. എന്നാല്‍, മലയാള വിഭാഗം മേധാവി ഡോ. എന്‍ തോമസ്‌കുട്ടി കൃത്യമായ കാരണമൊന്നും പറയാതെ തിസീസ് സമര്‍പ്പണം വൈകിപ്പിക്കുകയായിരുന്നു.
റീ രജിസ്ട്രേഷന്‍ കാലാവധി തീരുമോയെന്ന ആശങ്കയുമായി മോശം ആരോഗ്യ സ്ഥിതിയില്‍ വകുപ്പ് മേധാവിയെ കാണാന്‍ ചെന്ന വിദ്യാര്‍ത്ഥിനിയോട് അനുഭാവപൂര്‍വ്വമായ സമീപനം പോലും വകുപ്പ് അധ്യക്ഷന്‍ കാണിച്ചില്ലെന്നുമാത്രമല്ല ഒപ്പിടാനുള്ള കാലതാമസത്തെക്കുറിച്ച് യൂണിവേഴ്സിറ്റിയിലെ ഓഫീസ് സ്റ്റാഫ് പോലും ചോദിച്ചിട്ടും സിന്ധുവിന് ഒപ്പിട്ടുനൽകിയില്ല തിടുക്കം കാണിക്കേണ്ട അത് ഞാന്‍ തരാം കള്ളത്തരം കാണിക്കുമെന്നായിരുന്നു ഡോ എല്‍ തോമസ് കുട്ടി ജീവനക്കാരോടുപോലും മറുപടി നല്‍കിയത്.
വകുപ്പ് മേധാവിയുടെ വിദ്യാര്‍ത്ഥി സ്ത്രീവിരുദ്ധമായ നടപടികള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചതിനാലും താനൊരു ദലിത് വിദ്യാര്‍ത്ഥിയായതിനാലും ആണ് വകുപ്പ് മേധാവി ഗവേഷണ പ്രബന്ധം വൈകിപ്പിച്ചതെന്നും സിന്ധു പറഞ്ഞു. തനിക്കുശേഷം തിസീസ് സമര്‍പ്പിച്ചവര്‍ക്ക് മിനിറ്റുകള്‍ക്കകം തന്നെ തോമസ് കുട്ടി ഒപ്പിട്ടുനല്‍കുകയും തന്റെ ഫയല്‍ മാറ്റിവയ്ക്കുകയുമായിരുന്നു. കാരണമറിയാന്‍ നാലിന് വകുപ്പുമേധാവിയെ ചെന്നുകണ്ടപ്പോള്‍ നിയമപരമായ നടപടികള്‍ക്കു സമയം വേണം എന്നാണ് പറഞ്ഞത്. എന്നാല്‍, ആഗസ്ത് 30ന് വകുപ്പ് മേധാവി ചെയര്‍പേഴ്‌സന്‍ ആയ ഡോക്ടറല്‍ കമ്മിറ്റികൂടി പരിശോധിച്ചാണ് ആ കമ്മിറ്റിയുടെ ശുപാര്‍ശയോടെ മലയാള വിഭാഗത്തില്‍ തിസീസ് സമര്‍പ്പിച്ചതെന്ന് സിന്ധു ചൂണ്ടിക്കാട്ടി.
തന്റെ തിസീസ് സംബന്ധമായ രേഖകള്‍ മാത്രം വീണ്ടും പരിശോധിക്കേണ്ടി വന്നത് കടുത്ത വിവേചനമാണ്. മറ്റുള്ള ഗവേഷകര്‍ക്ക് തെളിയിക്കേണ്ടതില്ലാത്ത വിശ്വാസ്യതയും സത്യസന്ധതയും തനിക്ക് മാത്രം തെളിയിക്കേണ്ടി വന്നുവെന്നും സിന്ധു പറയുന്നു. ഗവേഷണ സംഘടനയായ എകെആര്‍എസ്എയ്ക്ക് പരാതിനല്‍കിയതിനെ തുടര്‍ന്ന് അവര്‍ ഇടപെട്ടതുകൊണ്ടു മാത്രമാണ് സപ്തംബര്‍ 6ന് വൈകീട്ട് അവസാന നിമിഷത്തില്‍ വകുപ്പ് മേധാവി തിസീസില്‍ ഒപ്പുവച്ചത്. യാതൊരു കാരണവുമില്ലാതെ തന്റെ പ്രബന്ധം പിടിച്ചുവച്ചപ്പോള്‍ മറ്റു ഗവേഷകരുടെ ഒട്ടും പിറകില്‍ അല്ലെന്നു സ്വയംബോധ്യം ഉണ്ടായിരുന്നിട്ടും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയെന്നും അത് തന്നെപ്പോലുള്ള ദരിദ്ര വിദ്യാര്‍ഥികള്‍ക്കു മാത്രമുള്ള ഗതികേട് കൊണ്ടാണെന്നും സിന്ധു വിവരിച്ചു.
ദലിത് വിദ്യാര്‍ത്ഥിയായ തനിക്ക് നേരിടേണ്ടി വന്ന അവസ്ഥ മറ്റുള്ള ദലിത് വിദ്യാര്‍ത്ഥികളും നിരന്തരമായി അനുഭവിച്ചുകൊണ്ടിക്കുകയാണെന്നും സിന്ധു പറഞ്ഞു. തന്റെ തിസീസ് സംബന്ധമായ രേഖകള്‍ മാത്രം വീണ്ടും പരിശോധിക്കേണ്ടി വന്നത് കടുത്ത വിവേചനമാണ്. മറ്റുള്ള ഗവേഷകര്‍ക്ക് തെളിയിക്കേണ്ടതില്ലാത്ത വിശ്വാസ്യതയും സത്യസന്ധതയും തനിക്ക് മാത്രം തെളിയിക്കേണ്ടി വന്നുവെന്നും സിന്ധു പറയുന്നു.
ഗവേഷണ സംഘടനയായ എകെആര്‍എസ്എയ്ക്ക് പരാതിനല്‍കിയതിനെ തുടര്‍ന്ന് അവര്‍ ഇടപെട്ടതുകൊണ്ടു മാത്രമാണ് സപ്തംബര്‍ 6ന് വൈകീട്ട് അവസാന നിമിഷത്തില്‍ വകുപ്പ് മേധാവി തിസീസില്‍ ഒപ്പുവച്ചത്. യാതൊരു കാരണവുമില്ലാതെ തന്റെ പ്രബന്ധം പിടിച്ചുവച്ചപ്പോള്‍ മറ്റു ഗവേഷകരുടെ ഒട്ടും പിറകില്‍ അല്ലെന്നു സ്വയംബോധ്യം ഉണ്ടായിരുന്നിട്ടും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയെന്നും അത് തന്നെപ്പോലുള്ള ദരിദ്ര വിദ്യാര്‍ഥികള്‍ക്കു മാത്രമുള്ള ഗതികേട് കൊണ്ടാണെന്നും സിന്ധു വിവരിച്ചു. ദലിത് വിദ്യാര്‍ത്ഥിയായ തനിക്ക് നേരിടേണ്ടി വന്ന അവസ്ഥ മറ്റുള്ള ദലിത് വിദ്യാര്‍ത്ഥികളും നിരന്തരമായി അനുഭവിച്ചുകൊണ്ടിക്കുകയാണെന്നും സിന്ധു പറഞ്ഞു.
വകുപ്പധ്യക്ഷനായ ഈ അധ്യാപകന്‍റെ ഗൈഡ്ഷിപ്പിൽ ഗവേഷണമാരംഭിക്കുകയും മാനസികപീഡനം മൂലം 2015ൽ അദ്ദേഹത്തിനെതിരെ പരാതി നൽകുകയും യൂണിവേഴ്സിറ്റിയുടെ അനുവാദത്തോടെ മറ്റൊരു ഗൈഡിന് കീഴിലേക്ക് മാറുകയും ചെയ്ത ആളിന്റെ ഭാര്യയാണ് സിന്ധു ആ നിലയിലും വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഡോ എസ്‍ തോമസ് കുട്ടി ശ്രമിച്ചുവെന്ന് സിന്ധു പറഞ്ഞു. വകുപ്പ മേധാവിയുടെ നടപടിക്കെതിരെ സിന്ധു വനിതാസെല്ലില്‍ പരാതി നൽകിയിട്ടുണ്ട്.