ദൈവ വചനമാണ് നിങ്ങൾ കേൾക്കാൻ പോകുന്നത്…,
അതായത് സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു:
ഞാൻ ചുമ്പിക്കുമ്പോൾ അത് ദൈവത്തിന്റെ ഇഷ്ടമാണ്,
ഞാൻ പീഡിപ്പിക്കുമ്പോൾ അത് ദൈവത്തിന്റെ ഇഷ്ടമാണ്,
ഇങ്ങനെ വിശ്വസിച്ചാൽ അവിടെ അത്ഭുതം നടക്കും!”_ വി. ഫ്രാങ്കോ
‘പീഡനം നടന്ന ആദ്യദിവസം രാത്രിയിൽ പരിശുദ്ധപിതാവ് തൻറെ പെണ്ണുകെട്ടുയന്ത്രത്തെ വാഴ്ത്തിസ്തുതിച്ച് മഠത്തിലെ 20 ാം നമ്പര്‍ മുറിയിലേക്ക് രാത്രി 10.45 ന് കടന്നു ചെന്നു. പരിശുദ്ധ ഫ്രാങ്കോ പിതാവ് മുറിയുടെ കതകടച്ചു കുറ്റിയിട്ട് പാന പാത്രമെടുത്ത് പാനം ചെയ്യുന്നതിനായി കർത്താവിൻറെ മണവാട്ടിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി അന്യായമായി തടങ്കല്‍ ചെയ്ത് ബലമായി കടന്നു പിടിക്കുകയും…’ ചെയ്തതായി വായിക്കാം (പരിശുദ്ധ ചാർജ്ജ് ഷീറ്റ് കേരളാപൊലീസ് മജിസ്‌ട്രേറ്റിന് എഴുതിയ ലേഖനം, മജിസ്‌ട്രേറ്റ് സെഷൻസ് കോർട്ടിന് റഫർ ചെയ്തത് 3: 46)
‘മണവാട്ടി തിരുവസ്ത്രത്തില്‍ ആയിരുന്നിട്ടു പോലും അതിനെ മാനിക്കാതെ കട്ടിലില്‍ പിടിച്ചു കിടത്തുകയും കന്യാസ്ത്രീയെ ചുംബിക്കുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ഒടുവില്‍ പ്രകൃതി വിരുദ്ധ പീഡനം നടത്തി സംതൃപ്തി അടയുകയും ചെയ്തു. (പരിശുദ്ധ ചാർജ്ജ് ഷീറ്റ് കേരളാപൊലീസ് മജിസ്‌ട്രേറ്റിന് എഴുതിയ ലേഖനം തന്നെ 3:47)
എന്നാൽ താൻ ചെയ്തത് ദൈവ വേലയാണെന്നും അത് മനസിലാക്കാൻ ഈ കന്യാസ്ത്രീകൾക്ക് കഴിയാത്തതാണെന്നും വിശുദ്ധ വേദപുതകത്തെ ആധാരമാക്കി പരിശുദ്ധ ഫ്രാങ്കോ പിതാവ് വിശദീകരിക്കുന്നു.
‘അതായത്:
ഞാൻ ചുമ്പിക്കുമ്പോൾ അത് ദൈവത്തിന്റെ ഇഷ്ടമാണ്,
ഞാൻ പീഡിപ്പിക്കുമ്പോൾ അത് ദൈവത്തിന്റെ ഇഷ്ടമാണ്,
ഇങ്ങനെ വിശ്വസിച്ചാൽ അവിടെ അത്ഭുതം നടക്കും!’
സഹനദാസൻ പരിശുദ്ധ ഫ്രാങ്കോ പിതാവിന്റെ സുവിശേഷം ചുവടെ! വരുവിൻ ഈ സുവിശേഷ വചനങ്ങൾ കേട്ട് അനുഗ്രഹം പ്രാപിക്കുവിൻ…
ഒരു പ്രത്യേക അറിയിപ്പ്: ഫ്രാങ്കോ പിതാവിൻറെ സുവിശേഷം വിശ്വാസികളായ സ്ത്രീകൾക്ക് മാത്രമുള്ളതാണ്.വിശ്വാസികളായവർ മാത്രം ഇത് ശ്രവിച്ച് വിടുതൽ പ്രാപിക്കുവിൻ. യുക്തിവാദികൾക്കായി ഫാ.സേവ്യർ വട്ടായിയുടെ പ്രാർത്ഥന വേറെ ഏർപ്പാടാക്കിയിട്ടുണ്ട്.
നിങ്ങൾ ഭൂമിയുടെ അറ്റത്തോളം പോയി എന്റെ സാക്ഷികളായിരിപ്പിൻ” എന്ന ക്രിസ്തു വചനം അനുസരിച്ചു അനധികൃതമായി കൈയ്യേറി നിർമ്മിച്ച കുരിശ് മുൻപ് ഒരുപകൽക്കലം പൊളിച്ചുമാറ്റിയ ജെ.സി.ബി ഡ്രെെവറുടെ ദേഹമാസകലം മുഴകൾ പ്രത്യക്ഷപ്പെടുകയും പനിച്ചു കിടപ്പിലാകുകയും ,….ജെ.സി.ബി അപ്പോൾ തന്നെ ഒരു തീഗോളംപോലെയാവുകയും മുഖ്യമന്ത്രിക്കും ഉപദേശിമാർക്കും നേരെ പാഞ്ഞു ചെല്ലുകയും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിൻറെ എണ്ണിയാൽ തീരാത്ത ഉപദേശകന്മാർക്കും ഭ്രാന്ത് പിടിക്കുകയും അവർ ഉച്ചത്തിൽ അലറി വിളിക്കുകയും ആക്രോശിക്കുകയും പരിശുദ്ധാത്മാവിൻറെ നാമത്തിൽ ശാസിക്കുകയും ഭത്സിക്കുകയും ചെയ്തതതും മുഖ്യൻ ജെസിബി എന്ന പിശാചിനെ നിരോധിക്കുകയും പരിശുദ്ധാത്മാവിനാൽ അഭിഷിക്തനായി ബന്ധിക്കുകയും ചെയ്തത് നാം കണ്ടു.
കർത്താവിന്റെയും കുരിശിൻറെയും ഭൂ മാഫിയക്കാരുടെയും അരുമയായ എം എൽ എ എസ് രാജേന്ദ്രൻ എന്ന ബ്രദർ മാത്രം ദൈവത്തിന്റെ വലതുഭാഗത്ത് സ്ഥാനം പിടിക്കുകയും ചെയ്തതും നാം കണ്ടു…
കൂടാതെ കുരിശു സംബന്ധമായ വിഷയങ്ങൾക്കായി മുഖ്യമന്ത്രി ഒരു സ്‌പെഷ്യൽ ഉപദേശിയെക്കൂടി നിയമിച്ചു ഉത്തരവിറക്കി. കുരിശ് സംരക്ഷണ വകുപ്പ് എന്നൊരു വകുപ്പുകൂടി ക്യാബിനറ്റിൽ ഉൾപ്പെടുത്തി രാജേന്ദ്രനെ കുരിശു സംരക്ഷണ വകുപ്പ് മന്ത്രിയാക്കാൻ അവൈലബിൾ പൊളിറ്റ് ബ്യുറോ വരെ അന്ന് കൂടിയെങ്കിലും അധികചിഹ്നംപോലെ അധികപ്പറ്റായ കുരിശുസംരക്ഷണവകുപ്പിൻറെ അധികച്ചുമതല എ.കെ ബാലനെയാണ് ഏല്പിച്ചിരിക്കുന്നത്.
കേരളാ ലളിത കലാ അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളില്‍ സാധാരണ സര്‍ക്കാര്‍ ഇടപെടാറില്ല. അക്കാഡമി ചുമതലപ്പെടുത്തുന്ന കമ്മിറ്റിയാണ് ജൂറിയെ തീരുമാനിക്കുന്നത്. ഇത്തവണ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ പി സുകുമാര്‍, പി വി കൃഷ്ണന്‍, മധു ഓമല്ലൂര്‍ എന്നിവരാണ് കാര്‍ട്ടൂണുകള്‍ പരിശോധിച്ച് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.കെ കെ സുഭാഷ് രചിച്ച ബിഷപ്പ് ഫ്രാങ്കോ കഥാപാത്രമാകുന്ന വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണാണ് അക്കാഡമി അവാര്‍ഡിന് തിരഞ്ഞെടുത്തത്.
അന്നേ ദിവസം രാത്രി വീണ്ടും പരിശുദ്ധാത്മാവ് ഒരു തീഗോളംപോലെയാവുകയും കുരിശ് സംരക്ഷണ വകുപ്പ്മന്ത്രി എകെ ബാലൻറെ നേർക്ക് പാഞ്ഞടുക്കുകയും യേശുവിനെ തറച്ച കുരിശുകാണിച്ച് ഭീഷണിപ്പെടുത്തുകയും ഭ്രാന്ത് പിടിച്ച അദ്ദേഹം നോക്കുന്നിടത്തെല്ലാം കുരിശുകാണുകയും അവിടെ കുരിശ് ഇവിടെകുരിശ് കാർട്ടൂണിലും കുരിശ് എന്നെല്ലാം ഉച്ചത്തിൽ അലറി വിളിക്കുകയും ആക്രോശിക്കുകയും പരിശുദ്ധാത്മാവിൻറെ നാമത്തിൽ ലളിതകലാ അക്കാദമി ചെയർ മാനെ വിളിച്ച് ശാസിക്കുകയും ഭത്സിക്കുകയും ചെയ്യുകയും കേരളാ ഹൗസിൽ പത്രക്കാരെ വിളിച്ച് മതപ്രതീകങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നത് സര്‍ക്കാര്‍ നയമല്ലെന്നും മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ചിത്രീകരിച്ച കാര്‍ട്ടൂണിനെ ലളിതകലാ അക്കാഡമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതിനോട് സര്‍ക്കാറിന് യോജിപ്പില്ലെന്നും ഈ വിഷയം പുനപരിശോധിക്കാന്‍ കേരള ലളിതകലാ അക്കാഡമിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിക്കുകയും ചെയ്തിയ്തതിനും നമ്മൾ സാക്ഷികളായി.
ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ളകൈകടത്തലല്ലെന്നും. കുരിശ് സംരക്ഷണം സർക്കാരിൻറെ ഭരണഘടനാപരമായ ബാധ്യതയാണെന്നും പ്രത്യേകം അറിയിക്കുകയും ചെയ്തു. പരിശുദ്ധപിതാവേ അങ്ങയുടെ വചനത്തിന്റെയും കയ്യിലുള്ള അംശവടിയുടെയും ശക്തി അങ്ങ് കേരളീയർക്ക് വെളിവാക്കിയല്ലോ? കോട്ടയം ജില്ലാ സെഷൻസ് കോടതിയിലും അങ്ങ് പരിശുദ്ധാത്മാവിനെ അയച്ചു അത്ഭുതങ്ങൾ കാണിക്കേണമേ…!
സിസ്റ്റർ ലൂസിക്കെതിരായ നടപടികളിലും പരിശുദ്ധാത്മാവിൻറെ ഇടപെടൽ അങ്ങു വത്തിക്കാൻ മുതൽ വെള്ളമുണ്ട പോലീസ് സ്റ്റേഷൻവരെ വ്യാപാരിക്കുന്നതിനും നാംസാക്ഷികളാകുന്നു. കാണാൻ കണ്ണുള്ളവർ കാണട്ടെ. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ!
യേശുവേ സൂത്രം …! ഹല്ലേലൂയാ സൂത്രം !
യുക്തിവാദികളായ തല തിരിഞ്ഞവർ ഈ പ്രാർത്ഥനയിൽ പങ്കെടുക്കൂ. ഫാ.വട്ടായി യുക്തിവാദികളുടെ വിടുതലിനായി ശാസിക്കുകയും ഭൽസിക്കുകയും ചെയ്യുന്നു.
തൻറെ വിശുദ്ധ ബലാത്സംഗ കേസ് വാദം പൂർത്തിയാക്കി കോടതി ജനുവരി 14 ന് വിധിപറയാൻ മാറ്റിയ ശേഷം ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ AMRITWANI TV – യോടു് സംസാരിച്ചതിൻ്റെ സംക്ഷിപ്ത രൂപം താഴെ
“സമയമായി, എൻ്റെ കേസു് വിളിച്ചു കഴിഞ്ഞു. അതിനു് ശേഷം ജഡ്ജു് കുറച്ചു് ചോദ്യങ്ങൾ ചോദിച്ചു, രണ്ടു് വക്കീല്മാരും. അതിനു് ശേഷം, ‘ജനുവരി പതിനാലാം തിയ്യതി Judgement (കോടതിവിധി) ഉണ്ടാകും’ എന്നു് പ്രസ്‌താവിച്ചു. അതിനാൽ സുഹൃത്തുക്കളെ, എന്നെ അനുഗ്രഹിക്കണമെന്നു് ഞാൻ നിങ്ങളോടു് അപേക്ഷിക്കുകയാണു്.
ദൈവത്തിൻ്റെ കോടതിയിൽ എന്തു് സത്യമുണ്ടോ അതു് മനുഷ്യൻ്റെ കോടതിയിലും പ്രകടമാകും. ഇന്നും ഇപ്പോഴും അനുഗ്രഹിച്ചുകൊണ്ടിരിക്കുക എന്നതു് നിങ്ങളോടുള്ള എൻ്റെ അപേക്ഷയാണു് പതിനാലാം തിയ്യതി ദൈവം തീർച്ചയായും പറയും. ഈ സത്യത്തെ കുറിച്ചു് മൂന്നു് ആളുകൾക്കു് അറിയാമെന്നു് ഞാൻ എല്ലായ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു, ഒന്നു് ഞങ്ങളുടെ സിസ്റ്റർജി, ഒന്നു് ഞാൻ, പിന്നെ സത്യങ്ങൾ എല്ലാം ദൈവത്തിനും അറിയാം. ഈ പതിനാലാം തിയ്യതി സത്യമെന്താണെന്നു് ദൈവം പറയും. എന്തു് പറഞ്ഞാലും ദൈവത്തിൻ്റെ നാമത്തിൽ ഞാനതു് സ്വീകരിക്കും….ഹല്ലേലൂയ്യ.”