Fri. Mar 29th, 2024

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആരോപണത്തിൽ അമാനവ നേതാവും നവലിബറൽ ആക്ടിവിസ്റ്റുമായ രജീഷ് പോളിനെതിരെ പൊലീസ് കേസെടുത്തു. രജീഷില്‍ നിന്നും പ്രായപൂർത്തിയാകുന്നതിന് മുമ്പ് ലൈംഗിക അതിക്രമത്തിന് ഇരയായെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേസ്ഇയാൾക്കെതിരെ പോക്സോ ചുമത്തി പാലക്കാട് പൊലീസാണ് കേസെടുത്തത്.പ്രതി ഒളിവിലാണ്.

ദളിത് ആക്ടിവിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്ന രൂപേഷിനും രജേഷ് പോളിനും ജീവൻ തോമസിനും എതിരെ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവരില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായവര്‍ ആയിരുന്നു വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നത്. ഇപ്പോള്‍ മറ്റൊരു യുവതി കൂടി രജേഷ് പോളിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. 16-ാം വയസ്സില്‍ രജേഷ് പോൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് യുവതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് മാനസികമായി തളര്‍ന്നുവെന്നും ആത്മഹത്യയുടെ വക്കില്‍ എത്തിയെന്നും ആണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. 16-ാം വയസ്സില്‍ നടന്ന സംഭവം ആയതുകൊണ്ട് തന്നെ ഇത് പോക്സോയുടെ പരിധിയില്‍ ആണ് വരിക. വിഷയത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടിയെടുക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

വിഷയത്തില്‍ സംസ്ഥാന യുവജന കമ്മീഷനും ഇടപെട്ടിട്ടുണ്ട്. അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ യുവജന കമ്മീഷനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ദിനു വെയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയത്. 

റെജീഷിനെതിരെ സോഷ്യൽ മീഡിയയിൽ നടന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഡോ. രേഖ രാജ് നൽകിയ പരാതിയും നിലവിലുണ്ട്.പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് (852/18) ആയി അന്വേഷണം ആരംഭിച്ചു.

പതിനാറാമത്തെ വയസ്സില്‍ അയാള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിക്കുന്ന പോസ്റ്റിൽ സഹായിക്കാനെന്ന ഭാവേനെ അടുത്തുകൂടി തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് യുവതി വെളിപ്പെടുത്തിയത്. ‘അയാളുടെ പൊയ്മുഖം വളരെ മുന്‍പേ വലിച്ചെറിയണമെന്ന് ഞാന്‍ കരുതിയതാണു. ഞാന്‍ ഇത് പറഞ്ഞവരെല്ലാം എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്. പലപ്പോഴും ഇരയെന്ന് വിളിക്കുന്നതിനെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

താനും തന്റെ പിതാവും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ അടുപ്പകാരന്ന് പറഞ്ഞു കൊണ്ട് അടുത്തുകൂടിയാണ് രജേഷ് പോള്‍ പീഡിപ്പിച്ചതെന്നു യുവതി പറയുന്നത്. അയാള്‍ സഹതാപങ്ങള്‍ പറഞ്ഞും തന്നെ ലൈംഗികമായി അബ്യൂസ് ചെയ്്തും ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913