Wed. Apr 17th, 2024

ഡിങ്കൻ (സ) യുടെ വിശുദ്ധ ജട്ടിയെ അവഹേളിക്കുകയും പാന്റിന് മുകളിൽപ്പോലും ജട്ടി നിർബന്ധമാക്കിയ ഡിങ്കഭഗവാന്റെ കൽപ്പനകളെ ധിക്കരിക്കുകയും ജെട്ടിയില്ലാ ദിനം ആചരിച്ചു ഡിങ്കമത വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്ത നടിയും മോഡലുമായ രഹ്‌ന ഫാത്തിമയെ (പാത്തു)വിനെ ഡിങ്കമതത്തിനിന്നും മഹറോൻ ചൊല്ലി പുറത്താകാണാമെന്ന ആവശ്യവുമായി ഡിങ്കമതത്തിലെ ഒരുവിഭാഗം രംഗത്ത്.

“മനുഷ്യാനാംസ്വതന്ത്ര ജനനാ
മരവുരി കാലക്രമേണ ച:
കോണകോ പരിവർത്തി താഹ:
ജട്ടിയോ സാഗര സംപ്രേക്ഷിതാ”
(വി: ബാ: മ :30:16)

അതായത് മനുഷ്യൻ സ്വതന്ത്രനായി ജനിച്ചവൻ ആണെന്നും ‘ സമാന്തരമായി നേർരേഖയിലായി രുന്ന മരവുരി അടിഭാഗം യോജിച്ച് ഇൻഡ്യൻ ടൈ അഥവാ കൗപീനമായിത്തീരുകയും അടിഭാഗം യോജിച്ച് മുകൾഭാഗം തുറന്നുള്ള വിചിത്രവസ്ത്രമായി കടൽ കടന്നെത്തിയതായി ഡിങ്കപുരാണം പറയുന്നു.

മേൽ വിവരിച്ച വസ്ത്രം മനുഷ്യൻഅടിവസ്ത്രമായി ഉപയോഗിച്ചു വരുന്നുവെങ്കിലും AD 370 ൽ ഭഗവാൻഡിങ്കനാണ് ആദ്യമായി പാന്റിനു മുകളിൽ ധരിച്ച് മേൽവസ്ത്രമായി ഉയർത്തിയത്. ആയതിനാൽ ഇത് ഡിങ്കനിന്ദയാണെന്നാണ് ഡിങ്കോയിസ്റ്റുകളിലെ യാഥാസ്ഥിതിക വിഭാഗം അവകാശപ്പെടുന്നത്.

” മറഞ്ഞിരിക്കുന്നതെല്ലാം ഒരിക്കൽ ഞാൻ വെളിപ്പെടുത്തുമെന്ന”(വി: ബാ: മ :3:29) തിരുവെഴുത്തുകൾ അങ്ങനെ അന്വർത്ഥമായി. എന്നാണ് ചില തീവ്ര ഡിങ്കോയിസ്റ്റുകൾ അവകാശപ്പെടുന്നത്

എന്നാൽ ആത്യന്തികമായി സാമൂഹികസദാചാരവിലക്കുകളെ കടയ്ക്കൽ വെട്ടുന്ന ഒരു ആചാരമാണ് നോ പാന്റി ഡേ. എന്നും ഇത് ഡിങ്കമത വിശ്വാസത്തിന് വിരുദ്ധമല്ലെന്നുമാണ് രഹ്‌ന ഫാത്തിമ അവകാശപ്പെടുന്നത്. ഒരു ദിവസം പുറത്തിറങ്ങി നടക്കുന്ന ഒരുപാട് മനുഷ്യർ പാന്റ്സും പാന്റിയും ഒന്നും ധരിക്കാതെ അതിൽ പ്രത്യേകിച്ചു അസാധാരണമായി ഒന്നുമില്ലാത്ത രീതിയിൽ പൊതുജീവിതത്തിൽ മുഴുകുന്നതാണ് ഇതിന്റെ ആശയം. സ്വാഭാവികമായും ഇതിനെ പറ്റി അറിയാത്തവർക്ക് വലിയൊരു ഷോക്ക് ആയിരിക്കും ലഭിക്കുക. നഗ്നതാ പ്രദര്ശനത്തിലുപരി അതിൽ അസ്വഭാവികതയൊന്നും ഇല്ലെന്നുള്ള തരത്തിലുള്ള പെരുമാറ്റമാണ് ഇവിടെ ഹൈലൈറ്റ്.എന്ന് രഹ്‌ന അവകാശപ്പെടുന്നു.

‘നോ പാന്റി ഡേ’ എന്ന സങ്കല്പനത്തെക്കുറിച്ച് രഹ്‌ന ഫാത്തിമയുടെ വിശദീകരണം ഇങ്ങനെ

‘നോ പാന്റി ഡേ’ എന്ന സങ്കല്പനം ആദ്യമായി പൊതു വ്യവഹാരത്തിലേക്ക് കടന്നുവരുന്നത് 1980കളിലാണ്. ആരാണ് തുടങ്ങിവിട്ടതെന്നോ എന്താണ് ജൂണ് 22 എന്ന ദിവസം തിരഞ്ഞെടുക്കപ്പെടാൻ കാരണമെന്നോ വ്യക്തമായ വിവരണമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ ഹ്യൂമൻ സൈക്കോളജി വിദഗ്ധർ മുന്നോട്ടു വയ്ക്കുന്ന ഒരു സിദ്ധാന്തം പങ്കുവയ്ക്കുന്നു:

ആത്യന്തികമായി സാമൂഹികസദാചാരവിലക്കുകളെ കടയ്ക്കൽ വെട്ടുന്ന ഒരു ആചാരമാണ് നോ പാന്റി ഡേ. ഒരു ദിവസം പുറത്തിറങ്ങി നടക്കുന്ന ഒരുപാട് മനുഷ്യർ പാന്റ്സും പാന്റിയും ഒന്നും ധരിക്കാതെ അതിൽ പ്രത്യേകിച്ചു അസാധാരണമായി ഒന്നുമില്ലാത്ത രീതിയിൽ പൊതുജീവിതത്തിൽ മുഴുകുന്നതാണ് ഇതിന്റെ ആശയം. സ്വാഭാവികമായും ഇതിനെ പറ്റി അറിയാത്തവർക്ക് വലിയൊരു ഷോക്ക് ആയിരിക്കും ലഭിക്കുക. നഗ്നതാ പ്രദര്ശനത്തിലുപരി അതിൽ അസ്വഭാവികതയൊന്നും ഇല്ലെന്നുള്ള തരത്തിലുള്ള പെരുമാറ്റമാണ് ഇവിടെ ഹൈലൈറ്റ്.

അതായത് നിങ്ങൾ കരുതിയ പോലെ അടിവസ്ത്രം മാത്രമല്ല ,പാന്റ് പോലും ഉപേക്ഷിച്ചു പുറത്തിറങ്ങുക എന്നതാണ് നോ പാന്റി ഡേയുടെ ആചാരം! പഴയ വിക്ടോറിയൻ നിയമങ്ങളുടെ ബാക്കിപത്രത്തിനൊപ്പം “ആർഷഭാരതസംസ്കാര”വും കൂടെ കൈപിടിക്കുന്ന ഇന്ത്യയിൽ ആചരിച്ചാൽ എക്സിബിഷണിസത്തിന്റെ പേരിൽ ശിക്ഷാർഹമാണിത് .

പല ഉല്പത്തി സിദ്ധാന്തങ്ങൾ ഉള്ളതുപോലെ പലയിടത്തും പല ദിവസങ്ങളിൽ ആണ് കാലം കഴിയും തോറും ഇതു ആചരിക്കപ്പെടുന്നത്. സാമൂഹിക വിലക്കുകളിൽ നിന്നു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്ന ഒന്നായാണ് ഇതിൽ പങ്കെടുക്കുന്നവർ നോ പാന്റി ഡേയെ വിശേഷിപ്പിക്കുന്നത്. നഗ്നതയെ ലൈംഗികതയുമായി കൂട്ടിക്കെട്ടുന്ന പ്രവണതയ്ക്കെതിരെയുള്ള ഒരു പ്രതിഷേധമായും ഇതിനെ കണക്കാക്കാം. അതും പ്രാഥമിക ലൈംഗികാവയവങ്ങൾ മറച്ചു വയ്ക്കാതെ തന്നെ.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913