Wed. Apr 17th, 2024

നിപ്പാ രണ്ടാം ഘട്ടം സംബന്ധിച്ച ഭീതിയൊഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ പങ്കെടുത്തശേഷമാണ് അരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിപ്പ നിയന്ത്രണ വിധേയമാണെന്ന് അവലോകനയോഗം വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജൂണ്‍ പകുതിയോടെ ആശങ്കകള്‍ക്ക് വിരാമമാകുമെന്നും യോഗം വിലയിരുത്തി.

ജൂണ്‍ 30 വരെ നിരീക്ഷണം തുടരുമെന്ന് മന്ത്രി കെ. കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂണ്‍ 30 വരെയുള്ള കാലഘട്ടം. ഇതിനിടെ ചെറിയ വീഴ്ചപോലും സംഭവിക്കാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു.

രണ്ടായിരത്തോളം പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയെന്ന് സംശയമുള്ളവരെയാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിലുള്ളവരിൽ ആവശ്യമുള്ളവർക്ക് അരി ഉൾപ്പെടെ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി വീടുകളിൽ എത്തിച്ചുനൽകാൻ കോഴിക്കോട്, മലപ്പുറം കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. നിരീക്ഷണത്തിലുള്ളവരുമായി ബന്ധപ്പെട്ട് ദിവസവും ലഭിക്കുന്ന വിവരങ്ങളും രോഗപ്രതിരോധ പ്രവർത്തനത്തിൻെറ വിവരങ്ങളും ഐ.ടി സംവിധാനം ഉപയോഗിച്ച് ക്രോഡീകരിക്കാനാവശ്യമായ പിന്തുണ കോഴിക്കോട് കളക്ടർമാർക്ക് ഐ.ടി വകുപ്പ് ലഭ്യമാക്കും.

അതേസമയം നിപ്പാ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളയാളെ പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. പെരിന്തല്‍മണ്ണ മേഖലയില്‍നിന്നുള്ള 55 കാരനെയാണ് കോഴിക്കോട്ടേക്കു കൊണ്ടുപോയത്. നിപ്പ ബാധിച്ച് മരിച്ച വേലായുധന്‍ ചികിത്സയിലായിരുന്ന പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ആ സമയത്ത് ഇയാള്‍ ചികിത്സയിലുണ്ടായിരുന്നു.

രോഗം ബാധിച്ചവരുമായി അടുത്ത് സമ്പർക്കം പുലർത്തിയതിനാൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവർക്കൊഴികെ യാത്ര ചെയ്യുന്നതിനോ ജോലിക്കുപോകുന്നതിനോ ഭയപ്പെടേണ്ട സാഹചര്യം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇല്ലെന്ന് യോഗം വിലയിരുത്തി. രോഗമുള്ളവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് മാത്രമേ രോഗം പിടിപെടാൻ സാധ്യതയുള്ളൂ. യോഗത്തിനിടയ്ക്ക് വീഡിയോ കോൺഫറൻസിലൂടെ കോഴിക്കോട്, മലപ്പുറം കളക്ടർമാരുമായി മുഖ്യമന്ത്രി സംസാരിച്ചു. കോഴിക്കോട്ട് മന്ത്രി കെ.കെ. ശൈലജയും ആരോഗ്യ ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, അഡീ. ചീഫ് സെക്രട്ടറിമാരായ സുബ്രതാ ബിശ്വാസ്, ടോം ജോസ്, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കർ തുടങ്ങിയവർ സംബന്ധിച്ചു