Fri. Mar 29th, 2024

പൊന്തന്‍പുഴയില്‍ വനഭൂമിക്ക് അവകാശമുന്നയിച്ച് എത്തിയ പ്രമുഖ ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മയെയും ഒപ്പമുണ്ടായിരുന്നവരെയും നാട്ടുകാരും സമരസമിതിയും തടഞ്ഞുവച്ചു. കുടുംബാവകാശമായി വനഭൂമിക്കു പട്ടയമുണ്ടെന്നു പറഞ്ഞാണ് ഇവരെത്തിയത്. ശരത് ചന്ദ്രവര്‍മ, ഭാര്യാ സഹോദരന്‍ പ്രസാദ് വര്‍മ എന്നിവരും ബന്ധുക്കളും സുഹൃത്തും ഉള്‍പ്പെടെ അഞ്ചുപേരാണ് എത്തിയത്.ഇവരെ നാട്ടുകാര്‍ സമരസമിതി രൂപീകരിച്ച് തടയുകയായിരുന്നു.

ശരത് ചന്ദ്രവര്‍മയെ കാറില്‍ നിന്നിറങ്ങാന്‍ സമരക്കാര്‍ അനുവദിച്ചില്ല. ഒപ്പമുണ്ടായിരുന്നവരെ സമരപ്പന്തലില്‍ തടഞ്ഞുവച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ശരത്ചന്ദ്രവര്‍മയെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഭാര്യാ സഹോദരനെ സമരക്കാര്‍ പന്തലില്‍ തടഞ്ഞുവച്ചു