Fri. Mar 29th, 2024

കേരള രഞ്ജി ടീം മുന്‍ നായകന്‍ രോഹന്‍ പ്രേമിനെ ജോലിയില്‍നിന്നു പുറത്താക്കി. ജോലി നേടുന്നതിനായി രോഹന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിച്ചതെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണു നടപടി.

അക്കൗണ്ടന്റസ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായാണ് രോഹനു സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കും രോഹനെതിരേ കന്േറാണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍നിന്നാണ് രോഹന്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.