Fri. Mar 29th, 2024

ചുംബന സമര നായിക രശ്മി നായരുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയൊ പ്രചരിക്കുന്നു. ചുംബന സമരത്തിലൂടെ പ്രശസ്തിയാര്‍ജിച്ച ശേഷം ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രശ്മി നായരും ഭര്‍ത്താവായ രാഹുല്‍ പശുപാലനും അറസ്റ്റിലായിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം രശ്മിയും രാഹുലും കൊച്ചിയിലെ ഫ്‌ളാറ്റിലായിരുന്നു താമസം. ഇപ്പോഴിതാ രശ്മി നായരുടെ നഗ്നവീഡിയോ എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്‌.

ഒന്നര മിനിറ്റ് നീണ്ട വീഡിയോ ആരാണ് പോസ്റ്റ് ചെയ്തതെന്നോ എവിടെ നിന്നു വന്നെന്നോ വ്യക്തമല്ല. ഇതു രശ്മിയുടെ തന്നെയാണോ എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നുണ്ട്. രശ്മിയുടെ അറസ്റ്റിന് പിന്നാലെ അവരുടെ പേരില്‍ ചില വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതു രശ്മി നായര്‍ തന്നെയാണൊ മോർഫ് ചെയ്ത വീഡിയോ ആണോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല.

എന്നാൽ ന്യൂ ജനറേഷൻ മാതൃക ദമ്പതികളും പുരോഗമനവാദികളും ആയിരുന്ന രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും ഒരു സുപ്രഭാതത്തില്‍ പെണ്‍വാണിഭവത്തിനു പിടിയിലാരശ്മി പോലീസിൽ നൽകിയ പഴയ മൊഴിയും ഇപ്പോൾ വൈറലാകുന്നുണ്ട് .

രശ്മി പറയുന്നതിങ്ങനെ-” തന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി ബിക്കിനി ചിത്രങ്ങളും അര്‍ധനഗ്‌ന ചിത്രങ്ങളും അപ്ലോഡ് ചെയ്തതും രാഹുലാണ്. തന്നെ ഒരു വില്‍പ്പനച്ചരക്കാക്കി മാറ്റുകയായിരുന്നു. എന്നെ ഭാര്യ എന്നതില്‍ ഉപരി പണമുണ്ടാക്കുന്ന ഒരു ഉപകരണമായി രാഹുല്‍ കാണുകയായിരുന്നു. നഗ്‌ന ചിത്രങ്ങള്‍ക്ക് പോസ് ചെയ്യാന്‍ നിര്‍ബ്ബന്ധിച്ചതും ഭര്‍ത്താവ് ആയിരുന്നു. പലതും മോഡലിങ്ങിനായിരുന്നില്ല ഉപയോഗിച്ചത്”.

“കഴിഞ്ഞ ഒരു വര്‍ഷക്കാലമായി എസ്‌കോര്‍ട്ട് ബിസിനസ് രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. അക്ബറും രാഹുലുമാണ് പല ഇടപാടുകളും തനിക്കുവേണ്ടി നടത്തിയിരുന്നത്. പണമിടപാടുകള്‍ എല്ലാം അവര്‍ വഴിയാണ് നടന്നത്. മകന്റെ കാര്യം ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുണ്ട്. പണക്കാരായ ആളുകള്‍ക്കു സമൂഹത്തില്‍ ലഭിക്കുന്ന മാന്യതയും ആഡംബരഭ്രമവും തങ്ങള്‍ ആഗ്രഹിച്ചിരുന്നു”വെന്നും അന്ന് രശ്മി വെളിപ്പെടുത്തിയിരുന്നു.

ജാമ്യത്തിലിറങ്ങിയ ഇരുവരും കൊച്ചിയിലാണ് താമസം. രശ്മി സോഷ്യല്‍മീഡിയയില്‍ വീണ്ടും സജീവമാണെങ്കിലും രാഹുല്‍ അജ്ഞാതവാസത്തിലാണ്. ഇതിനിടെ രശ്മിക്ക് രണ്ടാമതൊരു പെണ്‍കുഞ്ഞ് പിറന്നിരുന്നു.ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ യുടെ പിന്നിലും ഭാര്യയും ഭർത്താവും ആണെന്നുള്ള തരത്തിലും കമന്റുകൾ വരുന്നുണ്ട്. ഇന്റര്‍നാഷ്ണല്‍ ചളു യൂണിയന്‍ എന്ന പേരില്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന പ്രശ്‌നങ്ങള്‍ക്കു പിന്നാലെയും രശ്മിക്കുനേരേ നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ആ കൂട്ട ത്തില്‍ ആയിരുന്നു രശ്മിയുടെ പഴയ മൊഴിയും വൈറലായത്.