ഗുജറാത്ത് തെരഞ്ഞെടുപ്പ്; ജിഗ്നേഷ് മേവാനിക്ക് സായുധ സംരക്ഷണം ഏർപ്പെ ടുത്തി.ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ആവശ്യപ്പെടാതെ സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍. എന്നാല്‍ താന്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും, തന്റെ നീക്കങ്ങള്‍ അറിയാനുള്ള സര്‍ക്കാര്‍ തന്ത്രമാണിതെന്നും ജിഗ്നേഷ് മേവാനി ആരോപിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് മേവാനിക്ക് സംരക്ഷണമൊരുക്കിയതെന്നാണ് പൊലീസ് വാദം.
തന്നെ നിരീക്ഷിക്കാന്‍ വേണ്ടിയാണോ എന്ന് കമാന്‍ഡോയോട് ചോദിച്ചപ്പോള്‍ അതെ എന്ന ഉത്തരമാണ് ലഭിച്ചതെന്ന് മേവാനി പറഞ്ഞു. ഗുജറാത്തിലെ സാഹചര്യം വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്നും മേവാനി പറഞ്ഞു. പ്രീതംനഗറില്‍ യങ്ങ് തിങ്കേഴ്‌സ് മീറ്റില്‍ പങ്കെടുക്കവേയാണ് ജിഗ്നേഷ് മേവാനി ഇക്കാര്യം വെളിപ്പെടുത്തിയത്.
ബിജെപിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും അതിനായി പട്ടേല്‍ സമര നേതാവ് ഹര്‍ദ്ദിക് പട്ടേലുമായും, ഒബിസി നേതാവ് അല്‍പേഷ് താക്കൂറുമായും കൈക്കോര്‍ക്കുമെന്നും ജിഗ്നേഷ് മേവാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് നിയമാസഭാ തെരഞ്ഞെടുപ്പില്‍ മേവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഹര്‍ദ്ദിക് പട്ടേലും മേവാനിയും കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.